കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാൻ ജില്ലയിൽ കര്‍മോത്സവ് പദ്ധതി
text_fieldsതൊടുപുഴ: ജില്ലയിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക് കാൻ കലക്ടര്‍ എച്ച്. ദിനേശെൻറ അധ്യക്ഷതയില്‍ കര്‍മോത്സവ് പദ്ധതിക്ക് തുടക്കം. നവംബര്‍ 15നകം പരിഹാരം കാണാതെ കിടക്കുന്ന ഫയലുകള്‍ പൂര്‍ത്തിയാക്കാനാണ് രണ്ടാംഘട്ട പദ്ധതിയിലൂടെ ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്. ജൂലൈയില്‍ കലക്ടറുടെ നേതൃത്വത്തില്‍ പരീക്ഷണാർഥം നടത്തിയ കര്‍മോത്സവ് പരിപാടി ജില്ലയില്‍ വന്‍വിജയമായിരുന്നു. 40 ദിവസത്തിനകം 20,300 ഫയലുകളാണ് ജില്ലയില്‍ അന്ന് വെളിച്ചം കണ്ടത്.
വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും തഹസില്‍ദാര്‍മാരോടും കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. കലക്ടറേറ്റിലും അതോടൊപ്പം താലൂക്കുകള്‍, വില്ലേജുകള്‍ തുടങ്ങിയവയിലും നോഡല്‍ ഓഫിസർമാരെ നിയോഗിച്ച് പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഓഫിസുകള്‍ക്കും അതുപോലെ ജീവനക്കാര്‍ക്കും മന്ത്രിയുടെ സാന്നിധ്യത്തില്‍ പുരസ്കാരം നൽകും. യോഗത്തില്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ആൻറണി സ്കറിയ, ആര്.ഡി.ഒ അതുല്‍ സ്വാമിനാഥ്, ഡെപ്യൂട്ടി കലക്ടര്‍മാരായ സാബു കെ. ഐസക്, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.