മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലത്തിൽ രണ്ടിടത്ത് കോളിഫോം ബാക്ടീരിയ
text_fieldsകുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലത്തിൽ മലിനീകരണത്തിെൻറ അളവ് കണ്ടെത്താൻ സം സ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ ജലത്തിെൻറ സാമ്പിൾ ശേഖരിച്ച് പരിശോധന ന ടത്തി. ബോർഡിലെ ശാസ്ത്രജ്ഞരായ പ്രീതി, രമ്യ എന്നിവരുടെ നേതൃത്വത്തിലാണ് ജലം ശേഖരിച്ചത്.
മുല്ലപ്പെരിയാറിൽ അഞ്ച് സ്ഥലത്തുനിന്നാണ് ജലം ശേഖരിച്ചത്. ഇതിൽ, തേക്കടി ബോട്ട്ലാൻഡിങ്, ജലം തുറന്നുവിടുന്ന തേക്കടി ഷട്ടർ എന്നിവിടങ്ങളിലെ ജലത്തിൽ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
മറ്റ് സ്ഥലങ്ങളിൽ മാലിന്യമില്ല. 26തരം പരിശോധനകളാണ് ജലം ശേഖരിച്ച് ലാബോറട്ടറികളിൽ നടത്തുന്നത്. കേന്ദ്ര സർക്കാറിെൻറ നിർദേശ പ്രകാരമാണ് മുല്ലപ്പെരിയാർ ജലത്തിെൻറ ശുദ്ധത ഉറപ്പാക്കാൻ പരിശോധന നടക്കുന്നത്. കുമളി ടൗണിൽനിന്ന് മാലിന്യം വൻതോതിൽ ഒഴുകിയെത്തുന്ന സ്ഥലമാണ് തേക്കടി ഷട്ടർ. ബോട്ടിൽനിന്ന് ഓയിലും മറ്റ് മാലിന്യവുമാണ് തേക്കടി ബോട്ട് ലാൻഡിങ്ങിലെ ജലം മലിനമാക്കുന്നതെന്നാണ് വിവരം. അണക്കെട്ടിൽ നിലവിൽ 128.55 അടി ജലമാണ് ഉള്ളത്. സെക്കൻഡിൽ 868 ഘന അടി ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോൾ 1625 ഘന അടി ജലമാണ് തമിഴ്നാട്ടിലേക്ക് ഒഴുകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.