Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ...

ജില്ലയിൽ അർബുദബാധിതരുടെ എണ്ണം 2000 കവിഞ്ഞു

text_fields
bookmark_border
ജില്ലയിൽ അർബുദബാധിതരുടെ എണ്ണം 2000 കവിഞ്ഞു
cancel

ചെറുതോണി: ജില്ലയിൽ അർബുദ ബാധിതരുടെ എണ്ണം 2000 കവിഞ്ഞു. ചികിത്സിക്കാൻ നിർവാഹമില്ലാ തെ രോഗികൾ ദുരിതത്തിൽ. ചികിത്സിക്കണമെങ്കിൽ കോട്ടയം മെഡിക്കൽ കോളജിലോ തിരുവനന് തപുരം ആർ.സി.സിയിലോ പോകണം. ഫോൺവഴി ബുക്ക് ചെയ്ത് ആഴ്ചകൾ കാത്തിരിക്കണം ഡോക്ടറെ കാണാൻ. ചികിത്സ ലഭിക്കാതെയോ വൈകുന്നതിനാലോ രോഗം മൂർഛിക്കുന്നതും മരണം സംഭവിക്കുന്നതും പലപ്പോഴുമുണ്ടാകാറുണ്ട്. സ്വകാര്യ ആശുപത്രികളിൽ വൻ തുകയാണ് ചികിത്സക്ക് ഈടാക്കുന്നത്. റേഡിയേഷൻ, കീമോതെറപ്പി, സർജറി തുടങ്ങിയവക്കൊന്നും ജില്ലയിൽ സൗകര്യങ്ങളില്ല. ഹൈറേഞ്ചിലെ കാഞ്ചിയാറിലും ബൈസൺവാലിയിലുമാണ് കൂടുതൽ അർബുദ ബാധിതെര കണ്ടുവരുന്നതെന്ന് സർവേകൾ സൂചിപ്പിക്കുന്നു. പാവൽ പോലുള്ള പച്ചക്കറികൾക്ക് വർധിച്ച തോതിൽ കീടനാശിനികൾ അടിക്കുന്നതാണ് പലകാരണങ്ങളിൽ ഒന്ന്. ആരോഗ്യ വകുപ്പിെൻറ കണക്കനുസരിച്ച് ജില്ലയിൽ 2016 വരെ 1400 പേരാണുണ്ടായിരുന്നത്. മൂന്നുവർഷം കൊണ്ട് 600 പേരുടെ വർധനയാണുണ്ടായത്.

സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി എത്തുന്നവരുടെ എണ്ണംകൂടി കണക്കാക്കിയാൽ ഇതിലും വർധിക്കും. തോട്ടം മേഖലയിലാണ് ഏറ്റവും കൂടുതൽ അർബുദ ബാധിതെര കണ്ടുവരുന്നത്. നിരോധിക്കപ്പെട്ട കീടനാശിനികളുടെ ഉപയോഗവും അനിയന്ത്രിതമായ രാസവള പ്രയോഗവുമാണ് അബുദം, വൃക്ക രോഗങ്ങൾക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് അർബുദ ബാധിതർ കൂടുതൽ. നിരോധിത കീടനാശിനിയായ എൻഡോസൾഫാെൻറ വർധിച്ച ഉപയോഗം ഇപ്പോഴും ജില്ലയിലുണ്ട്. തമിഴ്നാട്ടിൽനിന്ന് അതിർത്തികടന്ന് കമ്പംമെട്ട്, കുമളി, ബോഡിമെട്ട് ചെക്ക്പോസ്റ്റുകൾ കടന്നാണ് ഇത് ഇവിടെയെത്തുന്നത്. ലക്ഷക്കണക്കിന് രൂപയുടെ എൻഡോസൾഫാനാണ് ഏലത്തോട്ടങ്ങളിൽ വിറ്റഴിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് അതിർത്തികടന്ന് പച്ചക്കറി, പാൽ, ഇറച്ചിക്കോഴി എന്നിവ വൻതോതിലാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നവരുടെ ഇടയിലും അർബുദ ബാധിതരുടെ എണ്ണം കൂടുതലാണ്. ഓരോ മാസത്തിലും അർബുദം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ജില്ലയിൽ വർധിച്ചുവരുന്നതായും റിപ്പോർട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story