തേക്കടിയിൽ ജലനിരപ്പ് താഴ്ന്നു, സഞ്ചാരികളും കുറവ്
text_fieldsകുമളി: പ്രളയം തകർത്തെറിഞ്ഞ വിനോദസഞ്ചാര മേഖല തിരിച്ചുവരവിനായി ശ്രമം തുടരുമ്പോ ൾ കടുത്ത വേനൽ ഇരട്ടി പ്രഹരമാകുന്നു. വേനൽ ചൂട് വർധിച്ചതും മഴ ലഭിക്കാതിരുന്നതും തേക ്കടി തടാകത്തിലെ ജലവിതാനം ഏറെ താഴാനിടയാക്കി. ഇതോടെ മരക്കുറ്റികൾ നിറഞ്ഞ തടാകത്തി ൽ ബോട്ട് സവാരി വെല്ലുവിളിയായി. നോട്ട് നിരോധനവും പ്രളയവുമെല്ലാം ആഘാതമേൽപ്പിച്ച വിനോദസഞ്ചാര മേഖലക്ക് ഈ സീസണും നഷ്ടമാകുന്ന സ്ഥിതിയാണ് നിലവിൽ.
സീസൺ ആരംഭിച്ച ഘട്ടത്തിൽ പരീക്ഷക്കാലവും പിന്നാലെ െതരഞ്ഞെടുപ്പും എത്തിയതാണ് തേക്കടിക്ക് തിരിച്ചടിയാകുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 113.70 അടിയായി താഴ്ന്നതാണ് തടാകത്തിലെ ജലനിരപ്പ് കുറയാൻ കാരണം.
തേക്കടി, കുമളി ഉൾെപ്പടെ വിനോദസഞ്ചാര മേഖലയിലെ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിെൻറ വക്കിലാണ്. പല ഹോട്ടലുകളും നിരക്കുകൾ പകുതിയാക്കിയും കൂടുതൽ സൗകര്യം ഒരുക്കി നൽകിയുമാണ് പ്രതിസന്ധി മറികടക്കാൻ ശ്രമം തുടരുന്നത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ തിരിച്ചടവ് നോട്ടീസുകൾ, വൈദ്യുതി, വെള്ളം കുടിശ്ശിക ബില്ലുകൾ എന്നിവയെല്ലാം സ്ഥാപന ഉടമകളെ ദുരിതത്തിലാക്കുന്നു. പ്രതിസന്ധി മറികടക്കാൻ സഹായിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ടൂറിസം വകുപ്പ് കേട്ടഭാവം നടിച്ചിട്ടില്ല. പ്രതിസന്ധി രൂക്ഷമായി തുടർന്നാൽ സ്ഥാപനങ്ങൾ അടച്ചുപൂേട്ടണ്ടിവരുമെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.