ജില്ലയിലെ 27 പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷം
text_fieldsതൊടുപുഴ: ജില്ലയിലെ 27 പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. വ രൾച്ച നേരിടുന്നതിെൻറ ഭാഗമായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രവർത്തനം അവലോകനം ചെ യ്യാൻ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തിലാണ് 27 പഞ്ചായത്തുകളിൽനിന്ന് കുടിവെള്ള വിതരണത്തിനായി ആവശ്യം ഉയർന്നിരിക്കുന്നത്. ജലവിഭവ വകുപ്പിെൻറ പത്തോളം വിതരണ കേന്ദ്രങ്ങൾ നിലവിലുണ്ട്. വിവിധ പ്രദേശങ്ങളിലുള്ള സ്വകാര്യ ജലേസ്രാതസ്സുകൾ കണ്ടെത്താൻ അതത് തഹസിൽദാർമാരെ കലക്ടർ ചുമതലപ്പെടുത്തി. ശുദ്ധജല വിതരണത്തിന് 82 കിയോസ്കുകൾ ജില്ലയിലുണ്ട്. ഇവയിൽ കേടുപാടുള്ളവ ഉടൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കും. 19 പഞ്ചായത്തുകളിൽ ജലനിധി പദ്ധതിപ്രകാരമുള്ള 521 പദ്ധതികൾ പ്രവർത്തനക്ഷമമാണ്. ബാക്കിയുള്ള 21 പദ്ധതികളുടെ നിർമാണം മാർച്ച് 31നകം തീർക്കും.
ജലേസ്രാതസ്സുകൾ മലിനമാകാതെ സൂക്ഷിക്കാനും സംരക്ഷിക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. കുടിവെള്ള വിതരണത്തിന് ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളുടെ ടെൻഡർ നടപടി പൂർത്തിയാക്കാൻ എ.ഡി.എം, ഫിനാൻസ് ഓഫിസർ, ആർ.ടി.ഒ, തഹസിൽദാർമാർ എന്നിവരടങ്ങിയ സംഘത്തെ ചുമതലപ്പെടുത്തി. വിഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ, വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരടങ്ങിയ സംഘം ജില്ലയിലെ മുന്നൊരുക്കം വിലയിരുത്തി. കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കണക്ഷൻ റദ്ദുചെയ്യാൻ നിർദേശം നൽകി. ജലസംരക്ഷണ സന്ദേശം പ്രചരിപ്പിക്കാൻ കാമ്പയിൻ സംഘടിപ്പിക്കണം. മേയ് 31വരെ ജില്ലയിൽ കുഴൽകിണറുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. മുൻകൂട്ടി അനുമതി നിർബന്ധമാക്കും. ഹോട്ടലുകളും കല്യാണമണ്ഡപങ്ങളും ജലം പാഴാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.