Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ റേഷൻ...

ജില്ലയിൽ റേഷൻ വാങ്ങാത്തത് 22,256 പേർ

text_fields
bookmark_border
ജില്ലയിൽ റേഷൻ വാങ്ങാത്തത് 22,256 പേർ
cancel

തൊടുപുഴ: ജില്ലയിൽ തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ എണ്ണം 22,256. ഭക്ഷ്യഭദ്രത നിയമത് തിെൻറ ഗുണഭോക്താക്കളായ അന്ത്യോദയ, മുന്‍ഗണന കാര്‍ഡുകളിലടക്കം ഉൾപ്പെട്ടവരാണ് സബ ്സിഡി അരിയും ഗോതമ്പും അടക്കം വാങ്ങാതിരിക്കുന്നത്. നിരന്തരം റേഷന്‍ വാങ്ങാത്തവരുടെ എ ണ്ണം വര്‍ധിക്കുന്നതിനാല്‍ കാരണം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിതരണ വകുപ്പ് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയതോടെ അതത് താലൂക്ക് സപ്ലൈ ഒാഫിസർമാരുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. തൊടുപുഴ, ദേവികുളം താലൂക്കിലാണ് കൂടുതൽ പേർ റേഷൻ വാങ്ങാത്തത്.

തൊടുപുഴയിൽ 6548, ദേവികുളം- 5372, ഉടുമ്പൻചോല- 3944, ഇടുക്കി- 3900, പീരുമേട്- 2492 എന്നിങ്ങനെയാണ് ജില്ലയിൽ റേഷൻ വാങ്ങാത്തവരുടെ എണ്ണം. റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ താലൂക്കുതല പട്ടിക ഇ-പോസ് വഴിയാണ് വകുപ്പ് എടുത്ത് നല്‍കിയത്. ഈ മാസം 25നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് താലൂക്ക് സപ്ലൈ ഒാഫിസർമാർക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ മരവിപ്പിക്കുമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ആദിവാസികള്‍ക്ക് ഊരിൽനിന്ന് റേഷൻ വാങ്ങാൻ എത്താനുള്ള അസൗകര്യം ശ്രദ്ധയിൽപെട്ടതായി ദേവികുളം പോലുള്ള മേഖലയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് റേഷൻ വാങ്ങുന്നില്ല എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി വരുകയാണെന്നും ജില്ലയിലെ താലൂക്ക് സെപ്ലെ ഒാഫിസർമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.

അതേസമയം, അനർഹമായി കൈവശംവെച്ചിരിക്കുന്ന മുൻഗണന (ബി.പി.എൽ പിങ്ക് കാർഡ്) അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) ഉടൻ പിടിച്ചെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കാർഡിലുള്ള അംഗങ്ങൾക്കെല്ലാം കൂടി ഒരേക്കറിൽ കൂടുതൽ സ്ഥലമോ 1000 സ്ക്വയർ ഫീറ്റിൽ കൂടുതൽ വീടോ നാലുചക്ര വാഹനമോ മാസവരുമാനം 25,000 രൂപയിൽ കൂടുതലോ ഉണ്ടെങ്കിൽ മേൽപറഞ്ഞ കാർഡിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ ഇൗ കാർഡിൽ ഉൾപ്പെട്ട ആർക്കെങ്കിലും സർക്കാർ- അർധ സർക്കാർ, പൊതുമേഖല സ്വാശ്രയ സ്ഥാപനങ്ങളിൽ ജോലിയോ സർവിസ് പെൻഷൻകാർ ഉണ്ടെങ്കിലും ഇത്തരം കാർഡിന് അർഹതയുണ്ടായിരിക്കില്ല. ഇത്തരത്തിലുള്ള കാർഡുകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ സപ്ലൈ ഒാഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം അടുത്ത ദിവസം മുതൽ വീടുവീടാന്തരം പരിശോധന നടത്തും. പരിശോധനയിൽ കണ്ടെത്തുന്ന കാർഡുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story