കൈപ്പിഴ ആവർത്തിച്ചില്ല; തൊടുപുഴയിൽ യു.ഡി.എഫിന് വീണ്ടും ഭരണം
text_fieldsതൊടുപുഴ: ഏഴു മാസം മുമ്പ് ൈകപ്പിഴയിൽ നഷ്ടമായ നഗരസഭ ഭരണം യു.ഡി.എഫ് തിരിച്ചുപിടി ക്കുേമ്പാൾ ചെയർപേഴ്സൻ സ്ഥാനം തിരികെ കിട്ടിയതിെൻറ സന്തോഷത്തിലാണ് കേരള കോൺഗ ്രസിലെ ജെസി ആൻറണി. ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് ദിനം തന്നെ അപ്രതീക്ഷിതമായി ഹർത്താൽ പ ്രഖ്യാപിക്കപ്പെട്ടതോടെ ഉദ്വേഗഭരിത നിമിഷങ്ങളായിരുന്നു തിങ്കളാഴ്ച നഗരസഭയിൽ അരങ്ങേറിയത്. 11ന് ചെയർപേഴ്സൻ െതരഞ്ഞെടുപ്പ് നടക്കുമെന്നാണ് അറിയിച്ചിരുന്നത്. ഹർത്താലിനെ തുടർന്ന് അംഗങ്ങളെല്ലാം തന്നെ പത്തേമുക്കാലോടെ തെരഞ്ഞെടുപ്പ് നടക്കുന്ന കൗൺസിൽ ഹാളിൽ എത്തി. കഴിഞ്ഞ അവിശ്വാസ വോെട്ടടുപ്പിൽ മൂന്ന് മിനിറ്റ് വൈകിവന്ന എൽ.ഡി.എഫ് കൗൺസിലറെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ തിങ്കളാഴ്ച ഹർത്താലായതിനാൽ എല്ലാവരും നേരത്തേ എത്തണമെന്ന് കർശന നിർദേശം കൗൺസിലർമാർക്ക് ഉണ്ടായിരുന്നു. 11ന് തന്നെ റിട്ടേണിങ് ഓഫിസറായ ഇടുക്കി ആർ.ഡി.ഒ എം.പി. വിനോദിെൻറ നേതൃത്വത്തിൽ നടപടിക്രമം ആരംഭിച്ചു. വോട്ട് അസാധുവാകാതിരിക്കാനുള്ള നിർദേശങ്ങൾ ആർ.ഡി.ഒ കൗൺസിലർമാർക്ക് നൽകി. കഴിഞ്ഞ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ വോട്ട് അസാധുവായതിനെ തുടർന്ന് യു.ഡി.എഫിന് ഭരണം നഷ്ടമായ സാഹചര്യത്തിൽ കൗൺസിലർമാർ കൂടുതൽ സൂക്ഷ്മത പുലർത്തിയിരുന്നു. യു.ഡി.എഫിലെ ജെസി ആൻറണി, എൽ.ഡി.എഫിൽനിന്ന് മുൻ ചെയർപേഴ്സൻ മിനി മധു, ബി.ജെ.പിയിൽനിന്ന് രേണുക രാജശേഖരൻ എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. നിർദേശങ്ങൾക്ക് ശേഷം ട്രയൽ വോട്ടിങ് നടത്തി. ഇതിനു ശേഷമാണ് ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്.
യു.ഡി.എഫ് 14ഉം എൽ.ഡി.എഫ് 13ഉം വോട്ടുകൾ വീതം കൃത്യമായി പോൾ ചെയ്തപ്പോൾ ബി.ജെ.പിയുടെ ആർ. അജിയുടെ വോട്ട് അസാധുവായി. ഇതോടെ എട്ട് അംഗങ്ങളുള്ള ബി.ജെ.പി സ്ഥാനാർഥിക്ക് ഏഴ് വോട്ട് മാത്രമാണ് ലഭിച്ചത്. തുടർന്ന് രേണുക രാജശേഖരനെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഈ വോട്ടെടുപ്പിൽനിന്ന് ബി.ജെ.പി വിട്ടുനിന്നു. രണ്ടാംഘട്ട വോട്ടെണ്ണി തീർന്നപ്പോൾ ഒരു വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജെസി ആൻറണിയെ വിജയിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂൺ 18ന് നടന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ ടി.കെ. സുധാകരൻ നായരുടെ വോട്ട് അസാധുവായതിനെ തുടർന്നാണ് നറുക്കെടുപ്പിലൂടെ െചയർപേഴ്സൻ പദവി അപ്രതീക്ഷിതമായി എൽ.ഡി.എഫിലെ മിനി മധുവിന് ലഭിച്ചത്. ഇത്തവണ മിനി മധുവിനെ തോൽപിച്ചാണ് ജെസി ആൻറണി ചെയർേപഴ്സൻ പദവിയിലെത്തുന്നത്. റിട്ടേണിങ് ഒാഫിസർ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചതോടെ സത്യപ്രതിജ്ഞ ചെയ്ത് ജെസി ആൻറണി അധികാരമേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.