തൊടുപുഴ നഗരസഭ ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് 18ന്
text_fieldsതൊടുപുഴ: നഗരസഭ ചെയർപേഴ്സൻ തെരഞ്ഞെടുപ്പ് 18ന് നടക്കാനിരിക്കെ തന്ത്രങ്ങളുമായി എൽ.ഡി.എഫും യു.ഡി.എഫും. തെരഞ്ഞടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പാർലമെൻററി പാർട്ടി യോഗം ശനിയാഴ്ച രാവിലെ ചേരും. വെള്ളിയാഴ്ച യോഗം ചേരുമെന്ന് അറിയിെച്ചങ്കിലും അസൗ കര്യങ്ങളെ തുടർന്ന് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ കൈയബദ്ധത്തെ തുടർന്ന് നഷ്ടമായ ചെയർപേഴ്സൻ പദവി ഇത്തവണ തിരിച്ചുപിടിക്കാമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് യു.ഡി.എഫ്. അട്ടിമറികൾ സംഭവിക്കാമെന്ന് എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ജൂൺ 18ന് നടന്ന ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം സുധാകരൻ നായരുടെ വോട്ട് അസാധുവായതോടെയാണ് പദവി യു.ഡി.എഫിന് നഷ്ടമായത്. കേരള കോൺഗ്രസിലെ ജെസി ആൻറണിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.
സുധാകരൻ നായരുടെ വോട്ട് അസാധുവായതോടെ സി.പി.എം അംഗം മിനി മധു നറുക്കെടുപ്പിലൂടെ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ തവണയുണ്ടായ അബദ്ധം പാർട്ടിക്കുള്ളിൽ പോലും വ്യാപക വിമർശനങ്ങൾക്കിടയാക്കിയതോെട ഇത്തവണ ആവർത്തിക്കാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് യു.ഡി.എഫ്. കൗൺസിൽ അംഗങ്ങൾക്ക് സ്റ്റഡി ക്ലാസ് ഉൾപ്പെടെയാണ് യു.ഡി.എഫ് നടത്തുന്നത്. കഴിഞ്ഞ തവണ പരാജയപ്പെട്ട കേരള കോൺഗ്രസിലെ ജെസി ആൻറണി തന്നെയാകും യു.ഡി.എഫ് സ്ഥാനാർഥി. മുൻ ചെയർപേഴ്സൻ മിനി മധു എൽ.ഡി.എഫ് സ്ഥാനാർഥിയാകും. 35 അംഗ കൗൺസിലിൽ യു.ഡി.എഫിന് 14ഉം എൽ.ഡി.എഫിന് 13ഉം ബി.ജെ.പിക്ക് എട്ടും അംഗങ്ങളാണുള്ളത്. യു.ഡി.എഫ് പ്രതിനിധിയായിരുന്ന മുസ്ലിംലീഗിലെ സഫിയ ജബ്ബാർ ചെയർപേഴ്സൻ പദവി ധാരണ പ്രകാരം രാജിെവച്ചതിനെ തുടർന്നാണ് അധ്യക്ഷ പദവിയിലേക്ക് പിന്നീട് തെരഞ്ഞെടുപ്പ് നടന്നത്.
നറുക്കെടുപ്പിൽ സി.പി.എം പ്രതിനിധിയായ മിനി മധു നഗരസഭ അധ്യക്ഷയായെങ്കിലും ആറുമാസം പൂർത്തിയാക്കിയ സാഹചര്യത്തിൽ യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി. ബി.ജെ.പി പിന്തുണയിൽ അവിശ്വാസം പാസായതോടെ മിനി മധു പുറത്താവുകയായിരുന്നു. അവിശ്വാസത്തെ ബി.ജെ.പി പിന്തുണച്ചതിനാൽ, കഴിഞ്ഞ തവണത്തെ പോലെ ഇക്കുറിയും തെരഞ്ഞെടുപ്പിൽനിന്ന് ഇവർ വിട്ടുനിൽക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ശബരിമല വിഷയത്തിൽ സി.പി.എമ്മിനോടുള്ള എതിർപ്പാണ് നഗരസഭയിൽ അവിശ്വാസത്തെ അനുകൂലിക്കാനുള്ള കാരണമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. മറിച്ചൊരു സാഹചര്യത്തിന് ഇടയില്ലെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു. യു.ഡി.എഫിന് ഒരു വോട്ടിെൻറ മേൽക്കൈ മാത്രമുള്ളതിനാൽ ഇവർക്കിടയിലെ അസ്വാരസ്യങ്ങൾ അട്ടിമറിക്കിടയാക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.