തൊടുപുഴയിൽ മന്തിന് കാരണമാകുന്ന വിരയെ കെണ്ടത്തി
text_fieldsെതാടുപുഴ: നഗരസഭ പ്രദേശത്ത് തദ്ദേശീയരിൽ മന്തിന് കാരണമാകുന്ന മൈേക്രാഫൈലേറിയ വ ിരയെ കണ്ടെത്തി. ഇൗ സാഹചര്യത്തിൽ ജനം ജാഗ്രത പുലർത്തണമെന്ന് ജില്ല ആശുപത്രി സൂപ്രണ്ട ് ഡോ. എം.ആർ. ഉമാദേവി അറിയിച്ചു. ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റ്, തൊടുപുഴ നഗരസഭയിൽനിന്ന് രാത്രി ശേഖരിച്ച രക്തസാമ്പിൾ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് മന്തിന് കാരണമാകുന്ന വുച്ചറേറിയം വിഭാഗത്തിൽപെട്ട വിരയെ കണ്ടെത്തിയത്. മന്ത് പടരുന്നത് ഇത്തരം ചെറുവിരകളെ വഹിക്കുന്നവരെ കുത്തിയ ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുകുകൾ രോഗമില്ലാത്തവരെ കടിക്കുമ്പോഴാണ്. മന്ത് പ്രധാനമായും ബാധിക്കുന്നത് ശരീരത്തിലെ ലീംഫ് ഗ്രന്ഥികളെയാണ്. ചെറിയ പനി, ശരീരഭാഗങ്ങളിൽ നീര് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ എന്നാൽ, ഇവ പെെട്ടന്ന് പിൻവലിയുന്നതിനാൽ രോഗം തിരിച്ചറിയപ്പെടാതെ പോകും.
തുടർന്ന് വർഷങ്ങൾക്കുശേഷം പ്രത്യക്ഷപ്പെടുന്ന നീർവീക്കം ചികിത്സിച്ച് പൂർണമായും ഭേദമാക്കാൻ കഴിയില്ല. എന്നാൽ, വൃഷ്ണസഞ്ചിയെ ബാധിക്കുന്ന ഹൈേഡ്രാസീൽ എന്ന നീർവീക്കം ഓപറേഷൻ വഴി പരിഹരിക്കാവുന്നതാണ്. തദ്ദേശീയരിൽ മന്തിന് കാരണമാകുന്ന വിരയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികളുടെ രാത്രികാല രക്തസാമ്പിൾ ശേഖരിച്ച് പരിശോധിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ ഈ പ്രദേശത്തെ വീടുകളിൽനിന്ന് രാവിലെ ഏഴിനും പത്തിനും ഇടയിൽ കൊതുകുകളെ ശേഖരിച്ച് ഇവയുടെ ശരീരത്തിൽ മന്ത് വിരയുടെ സാന്നിധ്യം കണ്ടെത്താൻ ഡി.വി.സി യൂനിറ്റിൽ ഡിസക്ഷൻ നടത്തും. തുടർന്ന് നഗരസഭയിലാകമാനം ജനപ്രതിനിധികളുടെ സഹായത്തോടെ കൊതുക് നശീകരണ പ്രവർത്തനങ്ങൾ, ബോധവത്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കും. രോഗബാധ കണ്ടെത്തുന്നവർക്ക് സൗജന്യ ചികിത്സയും നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.