‘കളിയല്ല’ പാർക്കിലെ കാര്യം
text_fieldsതൊടുപുഴ: തൊടുപുഴ നഗരസഭയുടെ പാർക്കിലെ കളിയുപകരണങ്ങൾ അപകടാവസ്ഥയിൽ. പാർക് കിലെ പൊട്ടിത്തകർന്ന കളിയുപകരണങ്ങളിൽ കുട്ടികൾ വിനോദത്തിലേർപ്പെടുേമ്പാൾ രക്ഷിതാക്കളുടെ നെഞ്ച് പിടക്കുകയാണ്. സ്ലൈഡർ ഉൾപ്പെടെ പല കളിസാധനങ്ങളും തുരുമ്പെടുത്തും പൊട്ടിയും തകർന്നു കിടക്കുകയാണ്. ഏത് നിമിഷവും അപകടം സംഭവിക്കാൻ സാധ്യതയുള്ള ഉപകരണങ്ങളിലാണ് കുട്ടികളുൾപ്പെടെ കളിക്കുന്നത്. തകർന്ന കളിയുപകരണങ്ങൾ സമയാസമയം മാറ്റാൻ അധികൃതർ നടപടിയെടുക്കാത്തതാണ് കാരണം. പാർക്കിലെ തെന്നിയിറങ്ങുന്ന സ്ലൈഡറിൽ പല സ്ഥലങ്ങളും അടർന്നുമാറി കിടക്കുകയാണ്. പല സ്ലൈഡറുകളുടെയും സ്ഥിതി ഭീതിജനകമാണ്. പാർക്കിെൻറ പ്രവേശന കവാടത്തിൽ ഡ്രാഗണിെൻറ ആകൃതിയിലുള്ള സ്ലൈഡറിൽ കുട്ടികൾ കയറിപോകുന്നതിനിടെ വലിയ വിടവുകളാണ് ഉള്ളത്.
ഭാഗ്യംകൊണ്ടാണ് ഇതിൽ കയറുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. ഉൗഞ്ഞാലുകളുടെയും മറ്റും കമ്പികളും ദ്രവിച്ചു തുടങ്ങി. തുരുമ്പിച്ചു തുടങ്ങിയ ഉപകരണങ്ങളിൽ രക്ഷിതാക്കൾ വളരെ ജാഗ്രതയോടെ കുട്ടകളെ കയറ്റുന്നതിനാലാണ് അപകടം ഉണ്ടാകാത്തത്. ഇതുകൂടാതെ പാർക്കിലെ ചാരുകസേരകളിൽ പലതും തകർന്നുകഴിഞ്ഞു. പത്തു വയസ്സുവരെയുള്ള കുട്ടികൾക്കാണ് കൂടുതൽ കളിയുപകരണങ്ങളും തയാറാക്കിയിരിക്കുന്നത്. എന്നാൽ, ഇതിനു മുകളിൽ പ്രായമുള്ള കുട്ടികളും കളിയുപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്. മൂന്നുപേർക്ക് ഇരിക്കാവുന്ന ഉൗഞ്ഞാൽ മുതിർന്നവരാണ് ഉപയോഗിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള ഉപകരണങ്ങൾ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ അധികൃതർക്കും നിശ്ചയമില്ല. ദിവസേന നൂറുകണക്കിന് കുട്ടികളും മാതാപിതാക്കളുമാണ് മുനിസിപ്പൽ പാർക്കിൽ സായാഹ്നം െചലവിടാനെത്തുന്നത്. അവധി ദിവസങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ, പാർക്കിലെ കളിയുപകരണങ്ങളുടെ നവീകരണം മാത്രം നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.