Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2018 5:48 AM GMT Updated On
date_range 10 July 2018 7:29 PM GMTടെറസിൽ കാർഷിക വിപ്ലവം വിമുക്ത ഭടൻവക
text_fieldsbookmark_border
നെടുങ്കണ്ടം: സേവനത്തിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് മനസ്സിലാക്കിയ കൃഷി രീതികളും ജൈവവള പ്രയോഗങ്ങളും വീടിെൻറ ടെറസിൽ അനുവർത്തിക്കുകയാണ് വിമുക്ത ഭടൻ മുണ്ടിയെരുമ പാറക്കൽ പി.എം. ശശി. ടെറസിലാണ് ശശിയുടെ പച്ചക്കറി വിപ്ലവം. ടെറസിൽ കയറുന്നവർ ഇവിടത്തെ പച്ചക്കറിത്തോട്ടം കണ്ട് അദ്ഭുതപ്പെടാറുണ്ട്. ചേന, ചേമ്പ്, വെണ്ട, പച്ചമുളക്, ചീര, പയർ, കാബേജ്, ബീറ്റ്റൂട്ട്, തക്കാളി, ബീൻസ്, കറിവേപ്പ്, മാലിമുളക്, വഴുതന, കോവൽ, കുമ്പളം, വെള്ളരി തുടങ്ങി എല്ലാവിധ പച്ചക്കറികളും ഈ ടെറസിലുണ്ട്. കഴിഞ്ഞ വർഷം 50 കിലോയോളം തക്കാളിയാണ് ടെറസിൽ മാത്രം ഉൽപാദിപ്പിച്ചത്. വീടുവെച്ചതു മുതൽ 12വർഷമായി പുറത്തുനിന്ന് പച്ചക്കറി വാങ്ങിയിട്ടില്ലെന്ന് ശശി പറയുന്നു. 1980 മുതൽ 1997വരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായിരുന്നു ഇദ്ദേഹത്തിെൻറ സേവനം. ചാണകവും മണ്ണും മണലും കലർത്തിയ മിശ്രിതം േഗ്രാബാഗുകളിലും ചാക്കിലും മറ്റും നിറച്ചാണ് കൃഷി. വളമായി പുളിപ്പിച്ച കടലപ്പിണ്ണാക്ക് ഒഴിക്കും. തമിഴ്നാട്ടിൽനിന്നാണ് കൃഷിക്ക് ആവശ്യമായ വിത്തുകൾ ശേഖരിക്കുന്നത്. വിഷരഹിത പച്ചക്കറി കഴിക്കാനാകുന്നു എന്നതാണ് കൃഷിക്കുള്ള പ്രചോദനമെന്ന് ഇദ്ദേഹം പറയുന്നു. രാവിലെയും വൈകീട്ടും ഓരോ മണിക്കൂർ ചെലവഴിച്ചാൽ ടെറസിൽ പച്ചക്കറി കൃഷി ആദായകരമായി നടത്താൻ കഴിയുമെന്ന് ഈ കുടുംബം സാക്ഷ്യപ്പെടുത്തുന്നു. ഗീതയാണ് ഭാര്യ. ശരത്, രജിത് എന്നിവർ മക്കളാണ്. ഇവരും കൃഷിയിൽ സഹായിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story