Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവണ്ണപ്പുറം-ചേലച്ചുവട്...

വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ യാത്ര ദുരിതം; അപകടം പതിവായിട്ടും കണ്ണടച്ച് അധികൃതർ

text_fields
bookmark_border
വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ യാത്ര ദുരിതം; അപകടം പതിവായിട്ടും കണ്ണടച്ച് അധികൃതർ
cancel
ചെറുതോണി: ആലപ്പുഴ-മധുര ദേശീയ പാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിലൂടെ കാൽനടപോലും ദുഷ്കരം. കുഴികൾ നിറഞ്ഞ കൊടുംവളവും കയറ്റിറക്കങ്ങളും നിറഞ്ഞ റോഡിൽ അപകടങ്ങൾ പെരുകുകയാണ്. ദേശീയപാത, സംസ്ഥാനപാത തുടങ്ങിയ വിശേഷണങ്ങൾ ഭരണകർത്താക്കൾ നൽകിയതൊഴിച്ചാൽ പഞ്ചായത്ത് റോഡിെൻറ നിലവാരം പോലും ഇപ്പോഴില്ല. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് തലനാരിഴ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. നിറയെ യാത്രക്കാരുമായെത്തിയ കെ.എസ്.ആർ.ടി.സി ബസ് റോഡിെൻറ ശോച്യാവസ്ഥമൂലം ഒാട്ടം നിലച്ച് പിന്നിലേക്ക് ഉരുണ്ടു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും ൈഡ്രവർമാരും ചേർന്ന് കല്ലുവെച്ച് തടഞ്ഞുനിർത്തിയത് കൊണ്ട് അപകടം ഒഴിവായി. റോഡിെൻറ തകർച്ചമൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. നിരന്തരസമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഫലം കാണാതായതോടെ ചേലച്ചുവട്-വണ്ണപ്പുറം റോഡിെൻറ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കഞ്ഞിക്കുഴി, വണ്ണപ്പുറം പ്രദേശവാസികൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - http://aw.madhyamam.com/node/518476/edit
Next Story