Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസംസ്ഥാന ബന്ദിൽ...

സംസ്ഥാന ബന്ദിൽ ജനജീവിതം സാധാരണ പോലെ

text_fields
bookmark_border
സംസ്ഥാന ബന്ദിൽ ജനജീവിതം സാധാരണ പോലെ
cancel
camera_alt????????? ????????? ?????? ??????? ???????? ???????? ??????????????? ?????????? ???????? ?????????????????? ?????????????????????

ബംഗളൂരു: സ്വകാര്യ മേഖലയിൽ കന്നടികർക്ക് ജോലി സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ ്പെട്ട് ഒരു വിഭാഗം കന്നട അനുകൂല സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാന ബന്ദിന് തണുപ്പൻ പ്രത ികരണം. കർണാടക ആർ.ടി.സി, ബി.എം.ടി.സി ബസുകളും കേരള ആർ.ടി.സി ബസുകളും മറ്റു സ്വകാര്യ ബസു കളും പതിവുപോലെ പൂർണതോതിൽ സർവിസ് നടത്തി. ബംഗളൂരുവിൽ മെട്രോ ട്രെയിൻ സർവിസും സംസ്ഥാനത്ത് ട്രെയിനുകളും എല്ലാദിവസത്തെയും പോലെ സർവിസ് നടത്തി. ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരും മറ്റു ഒാട്ടോറിക്ഷ, ടാക്സി തൊഴിലാളികളും പണി മുടക്കിയെങ്കിലും ജനജീവിതത്തെ ബാധിച്ചില്ല. ബന്ദ് ദിവസമായിട്ടും സ്വകാര്യ കമ്പനികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സാധാരണപോലെ പ്രവർത്തിച്ചു. ബന്ദിനെ എതിർത്ത് പ്രമുഖ കന്നട അനുകൂല സംഘടനയായ കന്നട രക്ഷണ വേദികെ ഉൾപ്പെടെ രംഗത്തുവന്നിരുന്നു.

വ്യാഴാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്കിയുള്ള ബന്ദിന് ‘കർണാടക സംഘത്താനഗലെ ഒാക്കൂട്ട’ആഹ്വാനം ചെയ്തിരുന്നത്. കന്നടികർക്ക് സ്വകാര്യ മേഖലയിൽ ജോലി സംവരണം ഏർപ്പെടുത്തണമെന്ന സരോജിനി മഹിഷി കമീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. സംസ്ഥാനത്തെ 90 ശതമാനം ബസ് സര്‍വിസുകളും പതിവുപോലെ നടത്തിയതായി കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.അതേസമയം, ബന്ദ് മുന്നിൽകണ്ട് ബാംഗ്ലൂര്‍ സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റിയിരുന്നു. സ്‌കൂളുകളും കോളജുകളും തുറന്നു പ്രവര്‍ത്തിച്ചു. ഹോട്ടലുകള്‍, ഭക്ഷണശാലകൾ, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ബംഗളൂരുവിലും മറ്റു ജില്ലകളിലും തുറന്നു പ്രവർത്തിച്ചു. ഒറ്റപ്പെട്ട ചില അനിഷ്ട സംഭവങ്ങളുണ്ടായതൊഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു. തിരുപ്പതി - മംഗളൂരു റൂട്ടിലോടുന്ന ബസിന് നേരെ മംഗളൂരുവില്‍ കല്ലേറുണ്ടായി. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പൊതുസ്ഥലങ്ങളിലും മറ്റു ജനത്തിരക്കുള്ള സ്ഥലങ്ങളിലും കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി പ്രവീണ്‍ സൂദ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ബന്ദ് അനുകൂലികള്‍ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ ബംഗളൂരു നഗരത്തില്‍ ഫ്രീഡം പാര്‍ക്കില്‍ മാത്രമെ അനുമതി നല്‍കിയിരുന്നുള്ളൂ. വാഹനഗതാഗതം തടസ്സപ്പെടാതിരിക്കാന്‍ റോഡുകളിലൂടെയുള്ള റാലികള്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. കര്‍ഷക സംഘടനകളും വഴിയോര കച്ചവടക്കാരും ട്രേഡ് യൂനിയനുകളും ബന്ദിനെ പിന്തുണച്ച് റാലി നടത്തി. ജോലിയില്‍ സംവരണം നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടത്താന്‍ സെക്രേട്ടറിയറ്റില്‍ വരണമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കന്നഡ സംഘടനകളോട് ആവശ്യപ്പെട്ടു. കന്നടികര്‍ക്ക് മുന്‍ഗണന നല്‍കുന്നവിധം സരോജിനി മഹിഷി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സാംസ്‌കാരിക മന്ത്രി സി.ടി. രവി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ബന്ദ് നടത്തുന്നത് വെറും പ്രശസ്തിക്കുവേണ്ടിയാണെന്നും വ്യാഴാഴ്ചത്തെ ബന്ദിനെ പിന്തുണച്ചിരുന്നില്ലെന്നും കർണാടക രക്ഷണ വേദികെ ചീഫ് പ്രവീൺ ഷെട്ടി പറഞ്ഞു. സരോജിനി മഹിഷി റിപ്പോർട്ട് നടപ്പാക്കണമെന്നത് തന്നെയാണ് ആവശ്യം. എന്നാൽ, അതിെൻറ പേരിൽ ഇത്തരം ബന്ദോ സമരമോ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story