Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightമൈസൂരു ഹൈവേ കവർച്ച:...

മൈസൂരു ഹൈവേ കവർച്ച: ഒമ്പതംഗ കൊള്ളസംഘം പിടിയിൽ

text_fields
bookmark_border
മൈസൂരു ഹൈവേ കവർച്ച: ഒമ്പതംഗ കൊള്ളസംഘം പിടിയിൽ
cancel
camera_alt????? ?????????????????? ???????????????? ?????????? ????????????? ???????? ?????????? ??????

ബംഗളൂരു: ബംഗളൂരു- മൈസൂരു ഹൈവേ, മൈസൂരു- ഹാസൻ ഹൈവേ, മൈസൂരു- അരീക്കരെ ഹൈവേ എന്നിവിടങ്ങള ിലെ കവർച്ചയുമായി ബന്ധപ്പെട്ട് ഒമ്പതംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരു രാമനഹള്ളി സ്വദേശികളായ ഉപേന്ദ്ര എന്ന ഉപ്പി (19), കരൺ എന്ന ഇസ്കി (20), പ്രതാപ് എന്ന ആപു (23), മദ പ്പ എന്ന ശിവു (21), എം. ശേഖർ (28), അനൂജ് (21), കിരൺ (20), മൈസൂരു ഗാന്ധിനഗർ സ്വദേശികളായ രവികുമാർ (24), ശിവകുമാർ (22) എന്നിവരെയാണ് കഴിഞ്ഞ ദിവവസം ശ്രീരംഗപട്ടണ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളിൽ രവികുമാർ മൈസൂരു കോർപറേഷനിലെ ശുചീകരണ തൊഴിലാളിയാണ്. പകൽ ൈമസൂരുവിൽ പലവിധ ജോലികൾ ചെയ്യുന്ന യുവാക്കൾ മദ്യപാനത്തിനും ആഡംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനായി രാത്രികാലങ്ങളിൽ ബംഗളൂരു- മൈസൂരു ഹൈവേയിലും സമീപ റോഡുകളിലും കവർച്ച നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ 10 ദിവസത്തിനിടെ ഹൈവേ കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങളിലായി 13 പേരെയാണ് ശ്രീരംഗ പട്ടണ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്നൂർ- ശ്രീരംഗപട്ടണ ൈഹവേയിൽ കഴിഞ്ഞ ജനുവരി 21ന് പുലർച്ച 1.30ന് അടക്ക കച്ചവടക്കാരായ കെ.ആർ നഗർ സ്വദേശികളായ വെങ്കടേശ്, രഘുനാഥ്, ചാമരാജ് നഗർ കൂട്ലൂർ സ്വദേശി നാഗേഷ് എന്നിവരെ ആക്രമിച്ച് 11,000 രൂപയും മൊബൈൽ ഫോണുകളും കവർന്ന കേസിൽ ഒമ്പതംഗ സംഘം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ശിവനസമുദ്ര-ബന്നൂർ-ശ്രീരംഗപട്ടണ ഹൈവേയിൽ ദൊഡ്ഡപാളയിൽ വെച്ച് ഒമ്നി വാനിലെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ചരക്കുവാഹനം തടഞ്ഞുനിർത്തി കൊള്ളയടിക്കുകയായിരുന്നു. ജനുവരി 30ന് അർധരാത്രിയോടെ ഇതേ സംഘം മൈസൂരു- അരീക്കരെ ൈഹവേയിൽ ഹംപാപുരയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പുരുഷോത്തം, ചന്ദ്രശേഖർ എന്നിവരെ തടഞ്ഞ് 9,800 രൂപയും ബൈക്കുമായി കടന്നു.

എതിർക്കാൻ ശ്രമിച്ച ഇരുവരെയും ഇരുമ്പുവടി കൊണ്ട് അടിച്ച് പരിേക്കൽപിക്കുകയും ചെയ്തു. അതേദിവസം പുലർച്ച 1.30 ന് രാമനഹള്ളിയിൽവെച്ച് മൈസൂരു െഡയറി ജീവനക്കാരനായ സഞ്ജയിെൻറ ബൈക്ക് തടഞ്ഞുനിർത്തി പണം കവർന്നു. മാണ്ഡ്യ എസ്.പി കെ. പരശുറാമിെൻറ നിർദേശ പ്രകാരം എ.എസ്.പി സൊബ്ബറാണി, ഡിവൈ. എസ്.പി അരുൺ നാഗെഗൗഡ, സി.െഎ. കൃഷ്ണപ്പ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. അതേസമയം, കഴിഞ്ഞയാഴ്ച ടി.എം. ഹൊസൂരിൽ ബൈക്ക് യാത്രക്കാരനും കോടിഷെട്ടിപുരയിൽ ട്രാവൽ കമ്പനിയുടെ കാർ ഡ്രൈവറും കവർച്ചക്കിരയായ സംഭവത്തിൽ പ്രതികൾ പിടിയിലായിട്ടില്ല. ജനുവരി 22ന് ശ്രീരംഗപട്ടണക്ക് സമീപം മിനി ലോറി തടഞ്ഞ് പണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവർന്ന കേസിൽ മൈസൂരു സ്വദേശികളായ ഇംറാൻ (21), മൻസൂർ (25), സെയ്ദ് അഫ്സൽ (22), അലി ഖാൻ (21) എന്നിവരെ ശ്രീരംഗപട്ടണ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story