ചർച്ച് സ്ട്രീറ്റിലെ വിവാദ ചുവരെഴുത്ത്; പൊലീസ് കേെസടുത്തു
text_fieldsബംഗളൂരു: എം.ജി റോഡിനു സമീപം ചർച്ച് സ്ട്രീറ്റിലെ കടകളിലും ചുവരുകളിലും പ്രത്യക്ഷപ ്പെട്ട സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ബന്ധെപ്പട്ട് കബൺ പാർക്ക് പൊലീസ് കേ സെടുത്തു. വസ്തുവകകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പൊലീസ് സ്വമേധയാ കേെസട ുത്തത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ രണ്ടു യുവാക്കൾ സ്പ്രേ പെയിൻറ് ഉപയോഗിച്ച് മുദ്രാവാക്യങ്ങൾ ചുവരിലെഴുതുന്നതാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. ചർച്ച് സ്ട്രീറ്റ് സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി വരച്ച ഗ്രാഫിറ്റിക്കുമേലാണ് മുദ്രാവാക്യങ്ങൾ എഴുതിയത്.
മോദിയും അമിത് ഷായും രാജിവെക്കുക, മോദി ഫാഷിസ്റ്റ്, മോദി തീവ്രവാദി, ബി.ജെ.പി കാൻസർ പോലെയാണ് നിങ്ങളെ അത് ഇല്ലാതാക്കും മുമ്പ് നിങ്ങളതിനെ തുടച്ചുനീക്കുക, പൗരത്വ ഭേദഗതി നിയമം വേണ്ട, ദേശീയ പൗരത്വപ്പട്ടിക വേണ്ട, കശ്മീരിനെ സ്വതന്ത്രമാക്കുക, എെൻറ രേഖകൾ ഞാൻ ഹാജരാക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ചുവരെഴുത്തിലുള്ളത്.
ചൊവ്വാഴ്ച നേരംപുലർന്നതോടെയാണ് സംഭവം പൊലീസിെൻറ ശ്രദ്ധയിൽപെടുന്നതെന്ന് കബൺ പാർക്ക് എസ്.െഎ ബി. ഇയ്യണ്ണ റെഡ്ഡി പറഞ്ഞു. അതേസമയം, ചർച്ച് സ്ട്രീറ്റിലെ ചുവരെഴുത്തിനെതിരെ ബജ്റങ്ദൾ, ആർ.എസ്.എസ്, വി.എച്ച്.പി പ്രവർത്തകർ രംഗത്തുവന്നു. സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്നാവശ്യപ്പെട്ട സംഘ്പരിവാർ പ്രവർത്തകർ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വപ്പട്ടികയെയും എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന് മുദ്രാവാക്യം മുഴക്കി. സ്പ്രേ പെയിൻറ് ഉപയോഗിച്ച് ചുവരെഴുത്ത് മായ്ക്കുകയും ചെയ്തു. എന്നാൽ, മായ്ച്ച ചുവരെഴുത്തുകൾക്കുമേൽ ‘ഞങ്ങൾ എൻ.ആർ.സിയെയും സി.എ.എയെയും പിന്തുണക്കുന്നു’ എന്ന് സംഘ്പരിവാർ പ്രവർത്തകർ മറുപടിയായി എഴുതി. പൊലീസിെൻറ സാന്നിധ്യത്തിലായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.