Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഉപതെരെഞ്ഞടുപ്പിൽ...

ഉപതെരെഞ്ഞടുപ്പിൽ വിധിയെഴുതി കർണാടക

text_fields
bookmark_border
ഉപതെരെഞ്ഞടുപ്പിൽ വിധിയെഴുതി കർണാടക
cancel
camera_alt??????????????... ????????????? ????????????? ???????????? ????????? ????????? ????????? ????????? ???????????? ????????????? ????????????? ??????????????????????? ??????????

ബംഗളൂരു: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ 15 മണ്ഡലങ്ങളിൽ കർണാടക വിധിയെഴുതി. വ്യാഴാഴ്ച നടന്ന വോെട്ടടുപ്പിൽ 66.25 ശതമാനം വോട്ടിങ് രേഖപ്പെടുത്തി. ബി.ജെ.പി വിമതനടക്കം മൂന്നു കോടിപതികൾ ത്രികോണ മത്സരം നയിച്ച ഹൊസകോെട്ട മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ്; 86.77 ശതമാനം. ഏറ്റവും കുറവ് ബംഗളൂരുവിലെ കെ.ആർ പുരത്തും (43.25 ശതമാനം) രേഖപ്പെടുത്തി. പതിവുപോലെ ഉപതെരഞ്ഞെടുപ്പിലും ബംഗളൂരുവിലെ മറ്റു മണ്ഡലങ്ങളാണ് പിന്നിൽ. ഒമ്പതു വനിത സ്ഥാനാർഥികളടക്കം 15 മണ്ഡലങ്ങളിലായി 165 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും. വോെട്ടടുപ്പ് സമാധാനപരമായിരുന്നു. ഇതിനിടെ, ബംഗളൂരു കെ.ആർ പുരം 151ാം നമ്പർ പോളിങ് ബൂത്തിന് മുന്നിൽ ബി.ജെ.പി പ്രവർത്തകർ പണം വിതരണം ചെയ്യുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് തെരെഞ്ഞടുപ്പു കമീഷന് കോൺഗ്രസ് പരാതി നൽകി. ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ച് വിജയനഗര മുദ്ലാപൂരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിച്ചു.

കൂറുമാറ്റത്തെ തുടർന്ന് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിലെ 17 എം.എൽ.എമാരെ അയോഗ്യരാക്കിയതിനെ തുടർന്നാണ് കോൺഗ്രസിെൻറ 11ഉം ജെ.ഡി.എസിെൻറ മൂന്നും കെ.പി.ജെ.പിയുടെ ഒരു സിറ്റിങ് സീറ്റിലുമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അയോഗ്യരാക്കപ്പെട്ടവരിൽ ബി.ജെ.പിയിൽ ചേർന്ന 16ൽ 13 പേരും അവരുടെ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടി. ബി.ജെ.പിയും കോൺഗ്രസും മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ജെ.ഡി.എസിെൻറ രണ്ടു സ്ഥാനാർഥികൾ പിൻവലിഞ്ഞതും ഹൊസകോെട്ടയിൽ ബി.ജെ.പി വിമതന് പിന്തുണ നൽകുകയും ചെയ്തതോടെ ജെ.ഡി.എസിെൻറ മത്സര പ്രാതിനിധ്യം 12 ആയി ചുരുങ്ങി. നിലവിൽ 207 അംഗങ്ങളുള്ള നിയമസഭയിൽ ബി.ജെ.പി -105, കോൺഗ്രസ്- 66, ജെ.ഡി.എസ്-34, സ്വതന്ത്രർ- രണ്ട് എന്നതാണ് അംഗബലം. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുേമ്പാൾ 222 അംഗങ്ങളുണ്ടാവുന്ന നിയമസഭയിൽ 112 ആയിരിക്കും കേവല ഭൂരിപക്ഷം. ഒരു സ്വതന്ത്രെൻറ പിന്തുണ ബി.ജെ.പിക്കുള്ളതിനാൽ ആറു സീറ്റ് ഉപതെരഞ്ഞെടുപ്പിൽ േനടിയാൽ ഭരണം നിലനിർത്താനാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story