Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2020 11:37 PM GMT Updated On
date_range 16 Jun 2020 11:37 PM GMTമാർഗനിർദേശം പാലിക്കുന്നില്ല; സർക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം
text_fieldsbookmark_border
-ജനങ്ങളുടെ ജീവൻവെച്ച് കളിക്കുന്നുവെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിശദീകരണം നൽകണമെന്നും കോടതി ബംഗളൂരു: കോവിഡ്19 ൻെറ സുരക്ഷാ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ കർണാടക സർക്കാറിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ച് സ്വീകരണ പരിപാടി ഉൾപ്പെടെ നടത്തിയ സംഭവത്തിൻെറ പശ്ചാത്തലത്തിലായിരുന്നു ഹൈകോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ സ്വന്തം വീട്ടിൽ അച്ചടക്കം കൊണ്ടുവരണമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ലാഘവം കാട്ടരുതെന്നും ജനങ്ങളുടെ ജീവന്‍വെച്ച് കളിക്കുകയാണെന്നും ഹൈകോടതി നിരീക്ഷിച്ചു. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശങ്ങള്‍ നിയമപരമായി എങ്ങനെ നടപ്പാക്കാമെന്നതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ അധ്യക്ഷനായുള്ള ബെഞ്ച് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നൂറുകണക്കിന് പേരെ പങ്കെടുപ്പിച്ചുള്ള പരിപാടികൾ ആവർത്തിക്കുന്നതായി കാണിച്ച് ബംഗളൂരുവിലെ ലെറ്റ്‌സ്‌കിറ്റ് ഫൗണ്ടേഷന്‍ നല്‍കിയ പൊതുതാൽപര്യഹരജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈകോടതിയുടെ ഇടപെടൽ. രാഷ്ട്രീയ പാര്‍ട്ടികള്‍ റോഡ് ഷോയും മറ്റു പൊതുപരിപാടികളും നടത്തുന്നുവെന്നും രാഷ്ട്രീയക്കാര്‍ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നുവെന്നും വ്യക്തമാക്കി വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണ് സംഘടന ഹരജി നൽകിയത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഉത്തരവുകൾ ലംഘിക്കപ്പെടുമ്പോൾ ഏത് നിയമം അനുസരിച്ചാണ് കേസെടുക്കാൻ കഴിയുക എന്ന് വ്യക്തമാക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. േലാക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചുള്ള പൂര്‍ണ അധികാരം ബി.ബി.എം.പി. കമീഷണര്‍ക്കോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് സാധിക്കുമോയെന്ന് കോടതി ചോദിച്ചു. ചട്ടപ്രകാരമുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കോടതി വ്യക്തമാക്കി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് കേസെടുക്കുന്നതാണ് സർക്കാർ കോടതിയെ അറിയിച്ചത്. കേസ് ജൂൺ 19ന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story