Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_right22 പേർക്ക് കൂടി...

22 പേർക്ക് കൂടി കോവിഡ്; രണ്ടു മരണം കൂടി

text_fields
bookmark_border
-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 673 ആയി -മരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നു -ബംഗളൂരുവിൽ മൂന്നുപേർക്ക് കൂടി കോവിഡ് ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നു. വിജയപുര സ്വദേശിനിയായ 62കാരിയും ദാവൻഗരെ സ്വദേശിനിയായ 50കാരിയുമാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. ആസ്ത്മ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നമുള്ള 62കാരിയെ മേയ് മൂന്നിനാണ് വിജയപുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടിയത്. തുടർന്ന് തിങ്കളാഴ്ചയാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. ശ്വാസകോശ അസുഖത്തെ തുടർന്ന് ദാവൻഗരെയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന 50കാരിക്ക് ചൊവ്വാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം മൂർച്ഛിച്ച് വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച 22 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 673 ആയി ഉയർന്നു. ബംഗളൂരുവിൽ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് എവിടെനിന്നാണ് രോഗം പടർന്നതെന്ന് കണ്ടെത്താനായിട്ടില്ല. ബഗൽകോട്ടിൽ സമ്പർക്കം വഴി രണ്ടുപേർക്കും ബെള്ളാരിയിൽ ഉത്തരഖണ്ഡിൽനിന്നും മടങ്ങിയെത്തിയ ഒരാൾക്കും ദക്ഷിണ കന്നടയിൽ സമ്പർക്കം വഴി ഒരാൾക്കും ഉത്തര കന്നടയിലെ ഭട്കലിൽ പകർച്ചപ്പനി ബാധിതയായ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ദാവൻഗരെയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 12 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുവയസ്സുകാരനും ഉൾപ്പെടും. ഹാവേരിയിൽ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്കും ധാർവാഡിൽ മുബൈയിൽനിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ ഗ്രീൻ സോണിലായിരുന്ന ഹാവേരിയിൽ കഴിഞ്ഞ രണ്ടു ദിവസമായി രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 10 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ബഗൽകോട്ടും മൈസൂരുവിലും വിജയപുരയിലും മൂന്നുപേർ വീതവും കലബുറഗിയിൽ ഒരാളും രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 331 ആയി ഉയർന്നു. നിലവിൽ 312 േപരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമായവരേക്കാൾ കുറവാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം. .............. പോകാൻ ആഗ്രഹിച്ചവരെ വീണ്ടും പ്രതിസന്ധിയിലാക്കി റെഡ് സോൺ നിബന്ധന -പ്രത്യേക ബസ്, ട്രെയിൻ സംവിധാനം ഏർപ്പെടുത്താത്തതിലും പ്രതിഷേധം ബംഗളൂരു: ഇതര സംസ്ഥാനങ്ങളിലെ റെഡ് സോണിൽനിന്നും വരുന്നവർ ഏഴു ദിവസം സർക്കാർ ഒരുക്കുന്ന ക്വാറൻറീനിൽ കഴിയണമെന്ന േകരള സർക്കാറിൻെറ പുതിയ നിബന്ധനയെതുടർന്ന് നിരവധി പേരുടെ യാത്ര വീണ്ടും പ്രതിസന്ധിയിലായി. യാത്രാ പാസ് സംബന്ധിച്ച് ആശയക്കുഴപ്പം പരിഹരിച്ച് പലരും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്ന പ്രതീക്ഷയിൽ രണ്ടു ദിവസമായി കേരളത്തിൻെറ പാസ് ഉപയോഗിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്. ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, മൈസൂരു എന്നീ മൂന്നു ജില്ലകളാണ് കേന്ദ്ര പട്ടികയിൽ റെഡ് സോണിൽ ഉൾപ്പെടുന്നത്. എന്നാൽ, കർണാടക സർക്കാറിൻെറ പട്ടികയിൽ ബംഗളൂരു അർബൻ, മൈസൂരു, ബെളഗാവി, കലബുറഗി, വിജയപുര, ബഗൽകോട്ട്, മാണ്ഡ്യ, ബിദർ, ദക്ഷിണ കന്നട, ചിക്കബെല്ലാപുര, ധാർവാഡ്, ഗദഗ്, തുമകുരു, ദാവൻഗരെ എന്നീ ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ മലയാളികൾ കൂടുതലുള്ള മൈസൂരുവിൽനിന്നും ബംഗളൂരുവിൽനിന്നും ദക്ഷിണ കന്നടയിൽനിന്നും കേരളത്തിലേക്ക് മടങ്ങുന്നവർ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറേണ്ടിവരും. ഏഴു ദിവസം കഴിഞ്ഞ് പരിശോധന ഫലം നെഗറ്റിവായാൽ വീട്ടിൽ പോകാമെന്നാണ് പുതിയ നിബന്ധനം. ഇതോടെ ചൊവ്വാഴ്ച ഉച്ചക്കുശേഷം പോകാനിരുന്നവരുടെ യാത്ര ഉൾപ്പെടെ അനിശ്ചിതത്വത്തിലായി. രോഗവ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ തീരുമാനമെങ്കിലും യാത്രതിരിച്ചാലും വീട്ടിലെത്താൻ കഴിയാത്തതാണ് പലരെയും പ്രതിന്ധിയിലാക്കിയത്. ബംഗളൂരു അർബൻ ജില്ല റെഡ് സോൺ ആണെങ്കിലും 22 വാർഡുകൾ മാത്രമാണ് നിയന്ത്രിത മേഖലയിൽ ഉൾപ്പെടുന്നത്. അതിനാൽ തന്നെ റെഡ് സോൺ നിബന്ധന കണ്ടെയ്മൻെറ് േസാണാക്കി ചുരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സ്വകാര്യ വാഹനങ്ങളില്ലാത്തവർക്ക് നാട്ടിലെത്താൻ ഇപ്പോഴും ഒരു സൗകര്യവും ഏർപ്പെടുത്താനും സർക്കാർ തയാറായിട്ടില്ല. ഇതിലും പ്രതിഷേധം വ്യാപകമാണ്. അതേസമയം, കേരളത്തിൽ നിന്നും നോർക്ക മുഖേന അതത് ജില്ല കലക്ടർമാർ നൽകിയ പാസ് ലഭിച്ചിട്ടുള്ളവർക്ക് കണാടകത്തിൽ നിന്ന് കേരളത്തിലേക്ക് പോകാമെന്നും ഇതിനായി പ്രത്യേകം കർണാടകയുടെ പാസ് എടുക്കേണ്ടതില്ലെന്നും കർണാടക ഡി.ജി.പി പ്രവീൺ സൂദ് അറിയിച്ചു. കർണാടകയിൽനിന്നും കേരളത്തിലേക്ക് യാത്ര തുടങ്ങുന്നവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം.മറ്റ് സംസ്ഥാനങ്ങളിൽനിന്നും കർണാടക വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കർണാടകയുടെ പാസ് പ്രത്യേകം എടുക്കണം. മൈസൂരുവും, നഞ്ചൻകോടും റെഡ് സോണിലായതിനാൽ ബംഗളൂരുവിൽനിന്നും മുത്തങ്ങയിലേക്ക് വരുന്നവർ കനകപുര വഴി വരണം. കേരളത്തിൽനിന്നും കർണാടകയിലേക്ക് മടങ്ങുന്നവർക്ക് കർണാടകയുടെ പാസും നിർബന്ധമാണ്. വാഹനമില്ലാത്തവരെ നാട്ടിലെത്തിക്കാൻ നടപടി വേണം -കേരള സമാജം -അനുമതി ലഭിച്ചാല്‍ വാഹനങ്ങള്‍ ക്രമീകരിക്കും ബംഗളൂരു: സ്വന്തമായി വാഹനമില്ലാത്തതിനാൽ നാട്ടിലേക്ക് പോകാനാകാതെ ബംഗളൂരുവിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ സഹായിക്കാൻ കേരള, കർണാടക, മുഖ്യമന്ത്രിമാരോട് കേരള സമാജം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യപ്പെട്ട രോഗികൾ, കേരളത്തിൽ ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ, വേയാധികർ, പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ, പി.ജികളിലും ഹോസ്റ്റലുകളിലും കുടുങ്ങിപ്പോയവര്‍, ജോലി നഷ്ടപ്പെട്ടവർ, ബിസിനസിനും മറ്റു ആവശ്യങ്ങൾക്കുമായി ബംഗളൂരുവിൽ വന്നു കുടുങ്ങിയവർ എന്നിവരെ അടിയന്തരമായി നാട്ടിലെത്തിക്കണം. ഇതിൽ തന്നെ സ്വന്തമായി വാഹനമില്ലാത്തവരെ അടിയന്തരമായി നാട്ടിലെത്തിക്കാന്‍ കർണാടക കേരള സർക്കാറുകൾ ചർച്ച ചെയ്ത് നടപടിയെടുക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ ആവശ്യപ്പെട്ടു. കേരളത്തിൻെറ പാസ് ലഭിച്ചവർക്ക് അതിർത്തിവരെ ടാക്സി വാഹനങ്ങളിൽ പോകാനുള്ള അനുമതി നൽകുക, അതിർത്തി വരെ കർണാടക ആർ.ടി.സി ബസ് സർവിസ് നടത്തുക, കേരള സമാജം പോലുള്ള മലയാളി സംഘടനകൾക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് ആളുകളെ അതിർത്തിയിലെത്തിക്കാനുള്ള അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ, ഉപ മുഖ്യമന്ത്രി ഡോ. അശ്വത് നാരായണ്‍ എന്നിവരുടെ ശ്രദ്ധയിൽപെടുത്തി. നോഡല്‍ ഓഫിസര്‍ റെജുവുമായി കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാര്‍, ജോ.സെക്രട്ടറി ജെയ്ജോ ജോസഫ് എന്നിവര്‍ നേരില്‍കണ്ട് ചര്‍ച്ച നടത്തിയതായും കര്‍ണാടകയുടെ ഭാഗത്തു നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story