Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2019 11:33 PM GMT Updated On
date_range 1 Nov 2019 11:33 PM GMTപിടിച്ചെടുത്ത സ്കാനിയ ബസ് വിട്ടുകിട്ടിയില്ല; രണ്ടാം ദിവസവും സർവിസ് റദ്ദാക്കി
text_fieldsbookmark_border
ബംഗളൂരു: വായ്പാ തവണ മുടങ്ങിയതിനെ തുടര്‍ന്ന് ഫിനാൻസ് കമ്പനി പിടിച്ചെടുത്ത കേരള ആര്‍.ടി.സിയുടെ വാടക മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസ് വിട്ടുകിട്ടിയില്ല. ഇതോടെ രണ്ടാം ദിവസവും സർവിസ് റദ്ദാക്കി. തിരക്കേറിയ ദിവസം ട്രിപ് റദ്ദാക്കിയതിലൂടെ കെ.എസ്.ആർ.ടി.സിക്ക് കനത്തനഷ്ടമാണുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബംഗളൂരുവില്‍നിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന (ടി.എല്‍. അഞ്ച്) മൾട്ടി ആക്സിൽ വാടക സ്കാനിയ ബസാണ് ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെര്‍മിനലില്‍ യാത്രക്കാരെയിറക്കിയ ശേഷം ബസ് കൊണ്ടുപോവുകയായിരുന്നു. ബസ് വിട്ടുകിട്ടാന്‍ ചര്‍ച്ചകള്‍ നടത്തി വരുന്നതായി കേരള ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയും ബസ് റദ്ദാക്കിയതിനെ തുടർന്ന് ബുക്ക് ചെയ്ത യാത്രക്കാര്‍ മറ്റു ബസ്സുകളിലാണ് നാട്ടില്‍ പോയത്. വൈകീട്ട് അഞ്ചിനുള്ള സ്‌കാനിയ ബസിൻെറ ശനിയാഴ്ചത്തെ സർവിസും റദ്ദാക്കിയിട്ടുണ്ട്. വാടക സ്‌കാനിയ സര്‍വിസ് നടത്തുന്ന മഹാരാഷ്ട്ര കേന്ദ്രമായുള്ള വിക്രം പുരുഷോത്തം മാനെ മഹാ വോയേജാണ് വായ്പ അടക്കേണ്ടത്. കഴിഞ്ഞ അഞ്ചുമാസമായി വായ്പക്കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്് ബസ് പിടിച്ചെടുക്കുകയായിരുന്നു. മഹാ വോയേജ് കമ്പനിയുമായി ബന്ധപ്പെട്ട് വായ്പ വേഗത്തിൽ ചർച്ച നടത്തി കുടിശ്ശിക അടക്കാനായില്ലെങ്കിൽ ഓരോ ദിവസവും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കൂടും. സേലം വഴിയുള്ള ബസിൽ മിക്ക ദിവസവും മുഴുവൻ റിസർവേഷൻ ഉണ്ടാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story