Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:36 PM GMT Updated On
date_range 20 Oct 2019 11:36 PM GMTഅലയന്‍സ് മുന്‍ വി.സിയുടെ കൊലപാതകം: പ്രതിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി
text_fieldsbookmark_border
ബംഗളൂരു: അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലർ ഡോ. അയ്യപ്പ ദൊരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളെ പൊലീസ് കാലിൽ വെടിവെച്ച് പിടികൂടി. കൊലപാതകം നിർവഹിച്ച ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന ഗണേശ് ആണ് (30) അറസ്റ്റിലായത്. ഹെബ്ബാളില്‍വെച്ച് അന്വേഷണ സംഘം പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനൊരുങ്ങവേ പൊലീസ് വെടിയുതിർക്കുകയായിരുന്നു. ആര്‍.ടി. നഗര്‍ എസ്.െഎ മിഥുൻെറ വെടി കാലില്‍കൊണ്ടതോടെ പ്രതി വീണു. പ്രതിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. അയ്യപ്പ ദൊരെയെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ചാന്‍സലര്‍ സുധീര്‍ അങ്കൂറിനെയും സര്‍വകലാശാല ഓഫിസ് എക്‌സിക്യൂട്ടിവ് സൂരജ് സിങ്ങിനെയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകാശ്, മുത്ത, മഞ്ജു എന്നീ മൂന്നുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കോടി രൂപയാണ് വാടകക്കൊലയാളികൾക്ക് കൃത്യം നടത്താനായി നൽകിയത്. ദൊരെക്കുപിന്നാലെ മധുകറിനെയും കൊലപ്പെടുത്താൻ തീരുമാനിച്ചിരുെന്നങ്കിലും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story