ആറാട്ടുവഴി കടല്‍ത്തീരത്ത് ജൈവവേലി ഒരുങ്ങുന്നു
text_fieldsആലപ്പുഴ: തീരം സംരക്ഷിക്കാന്‍ ഒന്നിച്ചിറങ്ങി പട്ടണക്കാട് ഗ്രാമപഞ്ചായത്ത്. പഞ്ചായത ്തിെൻറ പരിധിയില്‍ വരുന്ന ആറാട്ടുവഴി കടല്‍ത്തീരത്ത് കാറ്റാടിമരങ്ങള്‍ നട്ട് ജൈവസംരക്ഷണ ഭിത്തി തീര്‍ക്കാനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ ആറാട്ടുവഴി വാര്‍ഡിലെ ഒരേക്കര്‍ സ്ഥലത്താണ് കാറ്റാടിമരങ്ങള്‍ നടുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പദ്ധതിയുടെ ചുമതല. 1,20,965 രൂപ ചെലവില്‍ നടുന്നത് 2400 തൈകൾ. ഇതിനായി 407 തൊഴില്‍ദിനങ്ങൾ കണക്കാക്കുന്നു. തീരപ്രദേശത്ത് കാറ്റാടിമരങ്ങള്‍ നടുന്നതിലൂടെ കടലാക്രമണവും മണ്ണൊലിപ്പും തടയുകയാണ് ലക്ഷ്യമെന്ന് പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ആര്. പ്രമോദ് പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ ജോലികൾക്കും ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും മത്സ്യം ഉണക്കുന്നതിനും തടസ്സമുണ്ടാക്കാത്ത വിധമാണ് മരങ്ങള്‍ നടുന്നത്. പരിസ്ഥിതി സൗഹൃദമാണെന്നതും കടല്‍ഭിത്തി കെട്ടുന്നതിനേക്കാള്‍ ചെലവ് കുറവാണെന്നതും കാറ്റാടി ഉപയോഗിച്ചുള്ള ജൈവവേലിയുടെ പ്രധാന സവിശേഷതകളാണ്. കാറ്റാടിത്തൈകള്‍ ഒരുമീറ്റര്‍ അകലത്തില്‍ െവച്ചുപിടിപ്പിച്ചാല് വേരുകള്‍ പരസ്പരം കെട്ടുപിണഞ്ഞ് മണ്ണൊലിപ്പ് തടയും. കാറ്റാടി ഇലകള്‍ കൊഴിഞ്ഞുവീണ് ഒരു ജൈവ ആവരണം രൂപപ്പെടുകയും മറ്റ് വൃക്ഷങ്ങള്‍ വളര്‍ന്നുവരാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യും. ജലസ്രോതസ്സുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉപ്പുകാറ്റിനെ തടഞ്ഞുനിര്‍ത്തുകയും ചെയ്യുമെന്ന മേന്മകളുമുണ്ട്. കരിങ്കല്‍ഭിത്തിക്ക് പകരം ജൈവവേലി രൂപപ്പെടുത്തിയാല്‍ തീരത്തിെൻറ സുസ്ഥിരത ഉറപ്പാക്കാനാകുമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.