അവനുറങ്ങി; ആരെയും പേടിക്കാതെ...
text_fieldsഅമ്പലപ്പുഴ: അമ്മയുടെ കൂട്ടുകാരനെ പേടിക്കാതെ അവൻ സമാധാനമായി കിടന്നുറങ്ങി. ഒരുപ ക്ഷേ, മൂന്ന് മാസത്തിനിടയിൽ അവനെ ഭയപ്പെടുത്താൻ ആരുമില്ലാത്ത രാത്രിയായിരിക്കും ശനി യാഴ്ച കഴിഞ്ഞുപോയത്. മെഡിക്കൽ കോളജ് ജീവനക്കാരോടും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏർപ്പെടുത്തിയ ജീവനക്കാരിയോടും രണ്ടരവയസ്സുകാരൻ അടുത്തിടപഴകി വരുന്നതേയുള്ളൂ. ശനിയാഴ്ചയാണ് അമ്മക്കൊപ്പം താമസിക്കുന്ന സുഹൃത്ത് വൈശാഖ് എന്നയാൾ ക്രൂരമായി മർദിച്ചതിനെ തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. ശിശുരോഗ സർജറി വിഭാഗം മേധാവി ഡോ. സാം വർക്കിയുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് പരിശോധിക്കുന്നത്. ഇപ്പോൾ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തിങ്കളാഴ്ച എം.ആർ.ഐ സ്കാനിങ്ങിന് വിധേയമാക്കും. ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ചേരും. കുട്ടിയുടെ അമ്മൂമ്മയും ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏർപ്പെടുത്തിയ അംഗൻവാടി ജീവനക്കാരിയുമാണ് ആശുപത്രിയിൽ കൂട്ടിനുള്ളത്. കുട്ടിയെ മർദിച്ചതിന് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം സ്വദേശി വൈശാഖിനെയും കുട്ടിയുടെ മാതാവിനെയും അമ്പലപ്പുഴ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ കഴിഞ്ഞദിവസം രാത്രി ചേർത്തല കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ മാതാവിെൻറ ആൺസുഹൃത്തുമായി മൂന്നുമാസം മുമ്പാണ് ഇവർ താമസം ആരംഭിച്ചത്. അതിന് മുമ്പ് മാതാവ് രണ്ട് വിവാഹം കഴിച്ചിരുന്നു. രണ്ടാമത്തെ വിവാഹത്തിലെ ആൺകുട്ടിക്കാണ് മർദനമേറ്റത്. ആദ്യവിവാഹത്തിൽ മൂന്ന് കുട്ടികളുണ്ട്. അവർ അച്ഛനൊപ്പമാണ്. ഇവരെ ഒഴിവാക്കിയാണ് രണ്ടാമത് വിവാഹം കഴിച്ചത്. അതിലെ മൂത്ത കുട്ടിയെ പിതാവിനൊപ്പം നിർത്തിയാണ് ഇളയ കുട്ടിയുമായി വൈശാഖിനൊപ്പം യുവതി താമസിക്കാനെത്തിയത്. ഇവർ താമസിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് രണ്ടാം ഭർത്താവും താമസിക്കുന്നത്. വൈശാഖിെൻറ സഹോദരിയാണ് കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകൾ കണ്ടത്. കുട്ടിയെ നിരന്തരം വൈശാഖ് അടിക്കാറുണ്ടായിരുന്നു എന്ന് അയൽവാസികളും പറയുന്നു. ‘അച്ചാച്ചി അടിച്ചു, കൈ കൊണ്ടും വടിെകാണ്ടും അടിച്ചു’ എന്നാണ് കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ജില്ല ശിശു സംരക്ഷണ സമിതിക്കാണ് കുട്ടിയുടെ സംരക്ഷണച്ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.