Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാപാരിയെ...

വ്യാപാരിയെ അടിച്ചുവീഴ്ത്തി പണം തട്ടാൻ ശ്രമം

text_fields
bookmark_border
വ്യാപാരിയെ അടിച്ചുവീഴ്ത്തി പണം തട്ടാൻ ശ്രമം
cancel
camera_alt?????????? ?????????? ???????? ??????? ???????????

അമ്പലപ്പുഴ: വ്യാപാരിയുടെ കണ്ണിൽ മുളകുപൊടി വിതറി ബിയറുകുപ്പികൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം തട്ടിയെടുക്കാൻ ശ്രമം. തകഴി പഞ്ചായത്ത് കുന്നുമ്മ മുപ്പതിൽ വീട്ടിൽ െസയ്ത് മുഹമ്മദിെൻറ മകൻ പലചരക്ക് വ്യാപാരി കുഞ്ഞുമോനെയാണ് (47) ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയവർ ആക്രമിച്ചത്. തലക്ക് പരിക്കേറ്റ കുഞ്ഞുമോനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.30ഓടെ കുന്നുമ്മ ആക്കളം ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം.

തകഴിയിൽ പലചരക്ക് കച്ചവടം നടത്തുന്ന കുഞ്ഞുമോൻ കട അടച്ചതിനുശേഷം മകൾ ആമിനയുമൊത്ത് ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ ബൈക്കിലെത്തിയ അക്രമികൾ കണ്ണിൽ മുളകുപൊടി എറിയുകയായിരുന്നു. നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞുവീണതോടെ ബിയർ കുപ്പികൊണ്ട് തലക്ക് അടിച്ചു. ആമിന ബഹളംവെച്ചതോടെ നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞു. തലക്ക് പരിക്കേറ്റ കുഞ്ഞുമോനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു. പലചരക്ക് മൊത്തവ്യാപാരി കൂടിയായ ഇദ്ദേഹം സ്ഥാപനം അടച്ചതിനുശേഷം പണം അടങ്ങിയ ബാഗുമായാണ് വീട്ടിലേക്ക് പോകാറുള്ളത്. സംഭവദിവസം 25,000 രൂപ കൈയിലുണ്ടായിരുന്നു. അമ്പലപ്പുഴ എസ്.ഐ ലൈസാദ് മുഹമ്മദിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story