ഒരു നാട് ഒന്നാകെ ഒത്തുചേർന്ന് പറഞ്ഞു ഞങ്ങൾക്കിങ്ങനെ ആകാനേ പറ്റൂ...
text_fieldsകായംകുളം: ആറ്റുനോറ്റിരുന്ന സ്വപ്ന സാഫല്യവുമായി ചേരാവള്ളി മസ്ജിദ് മുറ്റത്ത് എത്തി യപ്പോഴേക്കും സന്തോഷവും സങ്കടവുമായി ബിന്ദുവിെൻറ മനസ്സ് വിങ്ങിപ്പൊട്ടുകയായിരു ന്നു. പള്ളി മിനാരത്തോട് ചേർന്നൊരുക്കിയ കതിർമണ്ഡപത്തിൽ മകൾ അഞ്ജുവിൻറ കഴുത്തി ൽ ശരത്ത് താലിചാർത്തിയപ്പോഴും ആ സങ്കടം പിടിച്ചുനിർത്താനായില്ല. ഭർത്താവ് അശോകൻ രണ്ടുവർഷം മുമ്പ് മരണത്തിന് കീഴടങ്ങുേമ്പാൾ ബിന്ദുവിെൻറ മുന്നിലേക്കുള്ള വഴികൾ ഇരുളടഞ്ഞതായിരുന്നു. ചേരാവള്ളി ക്ഷേത്രത്തിന് സമീപത്തെ വീടിന് വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ പ്രയാസപ്പെട്ടപ്പോഴൊക്കെ സഹായവുമായി സുമനസ്സുകൾ അവരുടെ പടിവാതിൽക്കൽ എത്തി. മകളുടെ വിവാഹത്തിന് സഹായം അഭ്യർഥിച്ച് ചേരാവള്ളി ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിനെ സമീപിക്കുേമ്പാൾ ഇത്തരമൊരു ചടങ്ങായി അത് മാറുമെന്നും ബിന്ദു പ്രതീക്ഷിച്ചില്ല.
വിവാഹം ഏറ്റെടുക്കാൻ ജമാഅത്ത് കമ്മിറ്റി തീരുമാനിച്ചപ്പോൾ ചെലവിെൻറ മുഖ്യപങ്ക് വഹിക്കാൻ ജമാഅത്ത് അംഗം പട്ടൻറയ്യത്ത് നസീർ സന്നദ്ധത അറിയിച്ചത് കാര്യങ്ങൾ വേഗത്തിലാക്കിയതായി നുജുമുദ്ദീൻ പറഞ്ഞു. ജമാഅത്ത് കമ്മിറ്റിയുടെ പേരിൽ ഇറങ്ങിയ വിവാഹ ക്ഷണക്കത്ത് നിമിഷവേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പള്ളിമുറ്റത്തെ വിവാഹ ച്ചടങ്ങ് മനുഷ്യസൗഹാർദത്തിെൻറ ഉദാത്ത മാതൃകയായി ചിത്രീകരിക്കപ്പെട്ടു. വിവിധ തുറകളിെല ഒട്ടേറെ പേരാണ് വധൂവരന്മാരെ ആശീർവദിക്കാൻ സൗഹൃദത്തിെൻറ ചേരാവള്ളി പള്ളിയിൽ എത്തിയത്. ചരിത്രത്തിൽ ഇടംപിടിച്ച വിവാഹ ചടങ്ങിെൻറ സാമ്പത്തിക പങ്കാളിയാകാൻ കഴിഞ്ഞതിൽ നസീറും സംതൃപ്തനാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെയും വിവാഹച്ചടങ്ങിെൻറ മഹത്ത്വം പങ്കുവെച്ചു. ‘മതസാഹോദര്യത്തിെൻറ മനോഹരമായ മാതൃകകൾ കേരളം എക്കാലത്തും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളി പള്ളിയിൽ രചിക്കപ്പെട്ടത്’. വധൂവരൻമാർക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും ആശംസ നേർന്ന േപാസ്റ്റിനൊപ്പം വിവാഹ ചിത്രവും മുഖ്യമന്ത്രി ചേർത്തു. ചടങ്ങ് മനോഹരമായതിലും നാടിെൻറ സൗഹാർദ ചരിത്രത്തിെൻറ ഭാഗമാകാൻ കഴിഞ്ഞതിെൻറയും സന്തോഷത്തിലാണ് ബിന്ദു. ഇതിനിടയിലും വാടക വീടിെൻറ കെട്ടുപാടുകളിൽനിന്നും സ്വന്തം കൂരയിലേക്ക് മാറാൻ കഴിയണമെന്ന പ്രാർഥനയാണ് പള്ളിമുറ്റത്തുെവച്ച് ബിന്ദുവിെൻറ മനസ്സിൽ ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.