Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം:  മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt??????????

ആറാട്ടുപുഴ: പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. താമല്ലാക്കൽ കാട്ടിൽ മാർക്കറ്റിൽ വാലയിൽ ഹൗസിൽ സുജിത്ത് (25), പിതാവ് സുഗതൻ (67), ബന്ധു പത്തിയൂർ കോട്ടൂർ വടക്കതിൽ ഷിജു (23) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29നാണ് പെൺകുട്ടിയെ കാണാനില്ലെന്ന പരാതി കനകക്കുന്ന് പൊലീസിന് ലഭിക്കുന്നത്.

കൊല്ലം ഓയൂരിലെ ബന്ധുവീട്ടിൽനിന്നാണ് സുജിത്തിനെയും പെൺകുട്ടിയെയും കണ്ടെത്തുന്നത്. സുഗതനെയും ഇവിടെനിന്ന് അറസ്റ്റ് ചെയ്തു. ഷിജുവിനെ കായംകുളത്ത് നിന്നാണ് പിടികൂടിയത്. സുജിത്തിനെ സഹായിച്ചതാണ് ഇവർക്കെതിരായ കുറ്റം. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഒരു വർഷമായി പീഡനം നടന്നതായാണ് പെൺകുട്ടി പറയുന്നത്. സുജിത്ത് വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ആണ്. പ്രതികളെ ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story