സ്വകാര്യമേഖലയിലെ കശുവണ്ടി തൊഴിലാളികൾക്ക് ഇത്തവണയും കണ്ണീരോണം
text_fieldsചാരുംമൂട്: സ്വകാര്യമേഖലയിലെ ആയിരക്കണക്കിന് കശുവണ്ടിതൊഴിലാളികൾക്ക് ഇത്തവണ യും കണ്ണീരിെൻറ ഓണമാണ്. പൊതുമേഖലയിലുള്ള കശുവണ്ടി ഫാക്ടറികൾ പൂർണമായി പ്രവർത്തി ക്കുകയും തൊഴിലാളികൾക്കും ജീവനക്കാർക്കും ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യുമ്പോഴാണ് സ്വകാര്യ കശുവണ്ടി ഫാക്ടറികൾ ഏറെയും അടഞ്ഞുകിടക്കുന്നതുമൂലം ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് ഈ ഓണം പട്ടിണിയുടേതാകുന്നത്. അടഞ്ഞുകിടക്കുന്ന ഫാക്ടറി തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച 2000 രൂപയും പത്തുകിലോ അരിയുമാണ് ഇവർക്ക് ഓണമുണ്ണാനുള്ള വക. എന്നാൽ, ചാരുംമൂട് മേഖലയിൽ ഇവർക്ക് ലഭിക്കാനുള്ള അരി ലഭിക്കാൻ കഴിഞ്ഞദിവസം തൊഴിലാളികൾ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് ഉണ്ടായത്.
മാവേലിക്കര താലൂക്കിലെയും കൊല്ലം ജില്ലയിലെ ശൂരനാട് പ്രദേശത്തെ തൊഴിലാളികൾക്കും താമരക്കുളം ത്രിവേണി സ്റ്റോറിൽനിന്ന് ആറാംതീയതി അരി വിതരണം ചെയ്യുമെന്നായിരുന്നു ആദ്യ അറിയിപ്പ് ലഭിച്ചിരുന്നത്. തുടർന്ന് തൊഴിലാളികൾ ഇവിടെ എത്തിയെങ്കിലും അരി ലഭിച്ചില്ല. എന്നാൽ, പിന്നീട് പാലമേൽ പഞ്ചായത്തിലെ കൺസ്യൂമർ ഫെഡിൽ അരി വിതരണം ചെയ്യുമെന്ന അറിയിപ്പുണ്ടായി. ഇവിടെയെത്തിയ ഇരുന്നോറോളം പേർക്ക് അരി നൽകുകയും ചെയ്തു. കൂപ്പൺ വാങ്ങി കാത്തിരുന്ന 375 പേരിൽ ബാക്കിയുള്ളവർ തിരികെ പോകേണ്ടിവന്നു. ഇതോടെ ദൂരസ്ഥലങ്ങളിൽനിന്ന് വന്നവർ നിരാശരായി പോകേണ്ട സ്ഥിതിയിലായെങ്കിലും കഴിഞ്ഞ ദിവസം വിതരണം ചെയ്തു. കഴിഞ്ഞ വർഷം ആയിരത്തിലധികം പേർക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു. ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ കമ്പനികളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്.
ഇവിടങ്ങളിൽ ജോലിചെയ്തിരുന്ന തൊഴിലാളികളിൽ കുറേപ്പേർ കശുവണ്ടി വികസന കോർപറേഷെൻറയും കാപ്പെക്സിെൻറയും ഫാക്ടറികളിൽ നിയമനം നേടി. കുറേപ്പേർ ഇപ്പോഴും തുച്ഛ കൂലിക്ക് ജോലിചെയ്യുന്നു. മറ്റു ചിലർ വീട്ടുജോലിക്കും കൂലിപ്പണിക്കും പോകുന്നു. കേരളത്തിൽ ഉൽപാദനച്ചെലവ് കൂടുതലാണെന്ന കാരണം പറഞ്ഞാണ് വ്യവസായികൾ വ്യവസായം അയൽസംസ്ഥാനങ്ങളിലേക്ക് പറിച്ചുനട്ടത്. നിസ്സാര കൂലിക്ക് തൊഴിലാളികളെവെച്ച് അവർ വ്യവസായം നടത്തുന്നു. കേരളത്തിന് പുറത്ത് കൂലിയല്ലാതെ മറ്റൊരാനുകൂല്യവും കൊടുക്കേണ്ടതുമില്ല. കേരളത്തിലാവുമ്പോൾ നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകണം. സ്വകാര്യ ഫാക്ടറികൾ തുറക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മുന്നിൽ തൊഴിലാളികൾ വിവിധ യൂനിയനുകളുടെ നേതൃത്വത്തിൽ സമരങ്ങൾ നടത്തിയിരുെന്നങ്കിലും ഉടമകൾ നൽകിയ ഉറപ്പിെൻറ അടിസ്ഥാനത്തിലാണ് സമരങ്ങൾ അവസാനിപ്പിച്ചത്. ഉടമകളുടെ ഉറപ്പ് വിശ്വസിച്ച തൊഴിലാളികൾ ഒടുവിൽ കബളിപ്പിക്കപ്പെടുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.