കക്കൂസ് മാലിന്യം പുഴയിൽ ഒഴുക്കി; പൊലീസ് പൊക്കി
text_fieldsആലപ്പുഴ: കക്കൂസ് മാലിന്യം ലോറിയിൽ നിറച്ച് ആലപ്പുഴ ടൗണിൽ കൊണ്ടുവന്ന് അർധരാത്രിയ ിൽ പുഴയിലും റോഡിലും ഒഴുക്കുന്നവർ ആലപ്പുഴ നോർത്ത് പൊലീസിെൻറ പിടിയിൽ. ബുധനാഴ്ച രാത്രിയാണ് സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ടൗണിൽ എ ത്തിച്ച് പുഴയിൽ ഒഴുക്കുകയാണ് രീതി. ഇത് ടൂറിസം മേഖലയിലും മറ്റും കനത്ത ആഘാതമാണ് അടുത്തകാലത്തായി ഉണ്ടാക്കിയത്. തീരത്ത് താമസിക്കുന്നവർക്ക് സാംക്രമികരോഗങ്ങൾ പകരുന്നതിനും ഇടയാക്കിയിരുന്നു.
കൂടാതെ മാലിന്യം വഴിയിൽ തള്ളുന്നതോടെ യാത്രക്കാരും നാളുകളായി ബുദ്ധിമുട്ടിലായിരുന്നു.കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് മാപ്പിളകം വീട്ടിൽ ദിൽമോൻ (29), മുഹമ്മ പഞ്ചായത്ത് 14ാം വാർഡ് കൊറവപറമ്പിൽ കോളനിയിൽ വിശാഖ് (22) എന്നിവരാണ് പിടിയിലായത്. മാലിന്യം തള്ളുന്നെന്ന പരാതിയെത്തുടർന്ന് മഫ്തിയിലും മറ്റും നൈറ്റ് പട്രോൾ ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പൊലീസിനെ കണ്ട ഉടൻ വാഹനവുമായി കടന്ന സംഘത്തെ കിലോമീറ്ററുകൾ പിന്തുടർന്നാണ് പിടികൂടിയത്.
പിടിച്ചെടുത്ത ലോറി മുനിസിപ്പാലിറ്റിക്ക് കൈമാറും. ജാമ്യമില്ല വകുപ്പ് പ്രകാരം കേെസടുത്ത നോർത്ത് പൊലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നോർത്ത് സി.ഐ രാജ്കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ വിബിൻ ദാസ്, എസ്.ഐ ഉദയൻ, എ.എസ്.ഐ സുന്ദരേശൻ, സജീവ്, ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.