വാനരശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ
text_fieldsചെങ്ങന്നൂർ: പുലിയൂർ-ബുധനൂർ പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന ഇലഞ്ഞിമേൽ വള്ളി ക്കാവ് ദേവി ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങുന്ന വാനരന്മാർ ശല്യക്കാരായി മാറുന്നതാ യി നാട്ടുകാർ. മുളവന ജങ്ഷന് സമീപത്തെ വീടുകളിൽ ഇവ നാശനഷ്ടമുണ്ടാക്കുന്നതായും പ രാതിയുണ്ട്. വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. അതിനാൽ പ്രദേശവാസികൾ വോട്ട് ബഹിഷ്കരിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
കാർഷികവിളകൾ നശിപ്പിക്കുക, വീടുകളിൽ കയറി ആഹാരസാധനങ്ങൾ നഷ്ടപ്പെടുത്തുക, കുട്ടികളെ അക്രമിക്കുക, കിണറുകളിലും വാട്ടർ ടാങ്കിലും മലമൂത്ര വിസർജനം നടത്തി മലിനമാക്കുക തുടങ്ങിയവയാണ് വാനരന്മാരുടെ ലീലാവിലാസങ്ങൾ. പെരിങ്ങിലിപ്പുറം വലിയപറമ്പിൽ ചെങ്കിലാത്ത് ജോർജ്കുട്ടിയുടെ വീട്ടിലെ പത്തോളം കോഴികളെ കൊന്നൊടുക്കി. ജനലുകൾ, ടെലിഫോൺ കേബിൾ, ലൈറ്റ് എന്നിവക്കും നാശം വരുത്തി.
ക്ഷേത്രത്തിലെ പ്രത്യേക വാനരപ്പുരയിലാണ് ഇവക്ക് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. തെക്കേക്കാവിലെ തിടപ്പള്ളിയിലെത്തി ദർശനത്തിനു വരുന്ന ഭക്തരും ഭക്ഷണം നൽകാറുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ അധീനതയിെല ക്ഷേത്രമാണിത്. മുൻ കാലങ്ങളിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിൽനിന്ന് ഉദ്യോഗസ്ഥരെത്തി കുരങ്ങുകളെ കെണിവെച്ച് പിടികൂടി കൊണ്ടുപോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.