കോയിക്കപ്പടിവഴി പോയാൽ തണ്ണിമത്തൻ കഴിക്കാം
text_fieldsകായംകുളം: യാത്രക്കാരുടെ ശ്രദ്ധക്ക്... എരുവവഴി പോകുന്നവർ കോയിക്കപ്പടിയിൽനിന്ന് തണ്ണിമത്തൻ കഴിച്ച് മരത്തണലിൽ ഇത്തിരി വിശ്രമിച്ചിേട്ട പോകാവൂ.
ആവശ്യക്കാർക്ക് കുടിവെള്ളവും ലഭിക്കും. പൊള്ളുന്ന വേനലിൽ ഉരുകിയൊലിക്കുന്ന യാത്രക്കാർക്ക് ആശ്വാസത്തിെൻറ കുളിർമഴയാവുകയാണ് കോയിക്കപ്പടിയിലെ യുവാക്കളുടെ സന്നദ്ധസേവനം. വേനൽ കാഠിന്യത്താൽ ഒരിറ്റ് വെള്ളം കിട്ടിയാലെങ്കിലെന്ന് ആഗ്രഹിക്കുന്നവർക്ക് മുന്നിലാണ് തണ്ണിമത്തനുമായി ഒരുസംഘം ചെറുപ്പക്കാർ കാത്തുനിൽക്കുന്നത്. തണ്ണിമത്തൻ കൂടാതെ നാരങ്ങാവെള്ളവും കുടിവെള്ളവും ഇടവിട്ട ദിവസങ്ങളിൽ നൽകുന്നുണ്ട്.
വേനൽ കടുത്ത സമയത്ത് യാത്രക്കാർക്കായി എെന്തങ്കിലും ചെയ്യണമെന്ന മോഹമാണ് ഒരുലോഡ് തണ്ണിമത്തൻ ഇറക്കി നൽകാൻ കാരണമായത്. വിയർത്തൊഴുകി വരുന്നവർക്ക് ദാഹമകറ്റാനും കോയിക്കപ്പടിയിലെ മരത്തണലിൽ ഇത്തിരി വിശ്രമിക്കാനും അവസരം ഒരുക്കിയവരുടെ നടപടി ശ്രദ്ധേയമാകുകയാണ്. ഖനി, സമീർ, നിസാം, ഷിജാർ, അനീസ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ദൈവസന്നിധിയിൽനിന്നുള്ള പ്രതിഫലമാണ് ഇതിലൂടെ തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.