ജനലഴി അറുത്ത് സ്വർണവും പണവും കവർന്നു
text_fieldsചെങ്ങന്നൂർ: കിടപ്പുമുറിയുടെ ജനലഴി അറുത്ത് പണവും സ്വർണവും കവർന്നു. മുളക്കുഴ കാര ക്കാട് ഇടത്തിലേത്ത് ഹരികൃഷ്ണെൻറ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ച 2.30ഓടെ കവർച്ച നടന ്നത്. വീടിെൻറ പടിഞ്ഞാറ് ഭാഗത്തുള്ള കിടപ്പ് മുറിയുടെ ജനലഴിയാണ് അറുത്ത് മാറ്റിയത്. ഹരികൃഷ്ണെൻറ മാതാവ് രാജമ്മ കിടന്നുറങ്ങുകയായിരുന്ന ഈ മുറിയിൽനിന്നും മോഷ്ടാവ് കട്ടിലിനടിയിലെ പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും ഒരു പവെൻറ സ്വർണ വളയുമാണ് കവർന്നത്.
തടികൊണ്ട് നിർമിച്ച ജനലഴികൾ അറുത്ത് മാറ്റി മുറിക്കുള്ളിലും പിന്നീട് അടുക്കളയിലും കയറിയ മോഷ്ടാവ് അടുക്കളയുടെ പുറത്തേക്കുള്ള വാതിൽ തുറന്നു. രാജമ്മയുടെ കിടപ്പുമുറിയിൽനിന്നും ശബ്ദം കേട്ടതോടെ തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഹരികൃഷ്ണനും ഭാര്യ ദിവ്യയും ഉണർന്ന് ലൈറ്റിട്ടതോടെ അടുക്കള വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെട്ടു. സംഘത്തിൽ ഒന്നിലധികം പേർ ഉണ്ടായിരുന്നതായും ഇവരുടെ കാൽപാടുകൾ വീടിന് ചുറ്റും പതിഞ്ഞിരുന്നതായും വീട്ടുകാർ പറയുന്നു.
മുളക്കുഴ ഗ്രാമപഞ്ചായത്തിലെ മുൻ അംഗം കൂടിയായ ദിവ്യ അറിയിച്ചതനുസരിച്ച് ചെങ്ങന്നൂർ പൊലീസ് സ്ഥലത്തെത്തി പരിസരവാസികളുടെ സഹായത്താൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പ്രദേശത്ത് മാസങ്ങളായി തെരുവുവിളക്കുകൾ കത്തുന്നില്ലെന്നും ഇത് മോഷ്ടാക്കൾക്ക് സഹായകമാണെന്നും നാട്ടുകാർ പറഞ്ഞു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ചിലരെ പ്രദേശത്ത് കണ്ടതായും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.