മുളകുപൊടി വിതറി മോഷണം: രണ്ട് യുവാക്കൾ പിടിയിൽ
text_fieldsചെങ്ങന്നൂർ: ബൈക്ക് യാത്രികെൻറ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണമാല കവർന്ന സംഭവത ്തിൽ പ്രതികൾ അറസ്റ്റിൽ. പത്തനംതിട്ട ആറന്മുള മാലക്കര തോണ്ടുതറയിൽ ലിജു സി. മാത്യു (23), മുളക്കുഴ കാരക്കാട് ആര്യഭവനിൽ അഖിൽ (23) എന്നിവരെയാണ് ചെങ്ങന്നൂർ സി.ഐ എം. സുധിലാൽ, എസ്.ഐ എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. ആലാ പെണ്ണുക്കര ദേവീക്ഷേത്രത്തിനുസമീപം ശ്രീകാർത്തികയിൽ ഗണേഷ് കരുണാകരൻ നായരെയാണ് (39) സംഘം ആക്രമിച്ച് ഒൻപതര പവൻ മാല തട്ടിയെടുത്തത്.ചൊവ്വാഴ്ച രാത്രി 10ന് പെണ്ണുക്കര -പള്ളിമുക്ക് റോഡിലാണ് സംഭവം.
പൊലീസ് പറയുന്നത്: ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗണേശിനെ പെണ്ണുക്കര മാർത്തോമ പള്ളിക്ക് സമീപം ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം റോഡിനുകുറുകെ തടഞ്ഞു. മുളകുപൊടി മുഖത്ത് വിതറി മർദിക്കുകയും ചവിട്ടി റോഡിലിട്ടശേഷം മാല പൊട്ടിച്ച് കടക്കുകയുമായിരുന്നു. ഗണേശിെൻറ കഴുത്ത് മുറിഞ്ഞു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഗണേശിനെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്റൈനിൽ ജോലിയിലായിരുന്ന ഗണേശ് മസ്തിഷ്ക സംബന്ധമായ രോഗത്തിന് വൈക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലിജുവിനെ കൊല്ലത്തുനിന്നും അഖിലിനെ ചെങ്ങന്നൂരിൽനിന്നും വ്യാഴാഴ്ച രാവിലെ പിടികൂടി. മാല ചെങ്ങന്നൂരിലെ ജ്വല്ലറിയിൽ വിറ്റ് 1.60 ലക്ഷം വാങ്ങിയിരുന്നു. ഇവർ സഞ്ചരിച്ച ബൈക്കും തൊണ്ടിമുതലും പൊലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.