ശിവരാത്രി: വ്യാപാരമേളക്കൊരുങ്ങി മണപ്പുറം
text_fieldsആലുവ: ശിവരാത്രി അടുത്തതോടെ ഉത്സവത്തിലെ പ്രധാന ആകർഷണമായ വ്യാപാരമേളക്കുള്ള ഒരു ക്കം നഗരസഭ ആരംഭിച്ചു. വടക്കേ മണപ്പുറത്താണ് തയാറെടുപ്പുകൾ ദ്രുതഗതിയിൽ നടക്കുന ്നത്. മണപ്പുറത്തെ കാടും ചപ്പുചവറുകളും നീക്കംചെയ്ത് വൃത്തിയാക്കുന്ന ജോലികളും ദ്രുത ഗതിയിലാണ്. ഇതിനുവേണ്ടി നഗരസഭക്ക് മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവുവന്നത്. പ്രളയത്തില്‍ മണപ്പുറത്ത് കൂടുതൽ നാശമുണ്ടായത് വടക്കുഭാഗത്താണ്. ബലിതര്‍പ്പണം നടക്കുന്ന പെരിയാറിൻറെ കടവുകളോട് ചേര്‍ന്നുള്ള ഭാഗത്ത് ടണ്‍കണക്കിന് മണല്‍ അടിഞ്ഞിരുന്നു. എന്നാല്‍, വടക്കേ മണപ്പുറത്തെ മണലും മണ്ണുമെല്ലാം ഒലിച്ചു പോവുകയാണുണ്ടായത്.
നല്ല ആഴത്തിലും വീതിയിലുമുള്ള രണ്ട് തോടുകളാണ് ഇവിടെ രൂപംകൊണ്ടത്. ഇത് നികത്താൻ മാത്രമായി ലോഡുകണക്കിന് മണ്ണിടേണ്ടിവന്നു. മാര്‍ച്ച് നാലിനാണ് പ്രശസ്തമായ ആലുവ ശിവരാത്രി. അന്ന് മുതല്‍ ഒരുമാസം വരെ നീളുന്നതാണ് വ്യാപാരമേള. വടക്കേ മണപ്പുറത്ത് പ്രത്യേക നഗരസഭ ഓഫിസ് നിര്‍മിച്ചാണ് മണപ്പുറത്തെ സേവനങ്ങള്‍ നഗരസഭ നല്‍കുന്നത്. കൂടാതെ പൊലീസ്, ഫയര്‍ഫോഴ്സ്, ജില്ല ആശുപത്രി, റവന്യൂ പോലുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കായി താൽക്കാലിക സംവിധാനങ്ങളും ഇവിടെയുണ്ടാകും.
വ്യാപാര സ്ഥാപനങ്ങളുടെ ലേലം
ഈ വർഷത്തെ ശിവരാത്രിയോടനുബന്ധിച്ചുള്ള വ്യാപാരസ്ഥാപനങ്ങളുടെ ലേലം വ്യാഴാഴ്ച നടക്കും. നഗരസഭയുടെ പ്രധാന വരുമാനമാർഗമാണിത്. എന്നാൽ, മഹാപ്രളയം മൂലം വ്യാപാരമേളക്കുള്ള ഒരുക്കങ്ങൾക്ക് കൂടുതൽ ചെലവുകളാണ് വന്നിട്ടുള്ളത്. അതിനാൽതന്നെ കച്ചവട സ്്റ്റാളുകളുടെ വാടകയിനത്തില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ അഞ്ച് ശതമാനം വർധനവും ഉണ്ടാകും. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ മണപ്പുറത്ത് നടത്തുന്ന മേള ഇത്തവണയും കൂടുതല്‍ മികവോടെ നടത്താനാണ് തീരുമാനം.
കെ.എസ്.ഇ.ബിക്ക് ഇരട്ടിപ്പണി
വ്യാപാരമേള സുരക്ഷിതമാക്കുന്നതിെൻറ പ്രധാന ഘടകം വെളിച്ച സംവിധാനമാണ്. കെ.എസ്.ഇ.ബിയാണ് ആവശ്യത്തിന് വെളിച്ചമൊരുക്കുന്നത്. ഇതിനായി മണപ്പുറത്ത് മുഴുവൻ നിരവധി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും മറ്റ് സംവിധാനങ്ങളും ഉണ്ടായിരുന്നു. എന്നാൽ, പ്രളയത്തിൽ അരക്കോടിയുടെ നഷ്ടമാണ് മണപ്പുറം പ്രദേശത്ത് മാത്രമുണ്ടായത്. ഇലക്ട്രിക്കല്‍ പോസ്റ്റുകള്‍ ഒന്നുപോലും ശേഷിക്കാതെ പ്രളയത്തില്‍ നഷ്്ടപ്പെട്ടിരുന്നു. അമ്പതോളം പോസ്റ്റുകളും ഇവയില്‍ വലിച്ചിരുന്ന അലുമിനിയം ലൈനുകളുമാണ് പ്രളയം കവര്‍ന്നത്. ഇതെല്ലാം അടിയന്തരമായി പുനഃസ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. 13 ലക്ഷം രൂപയാണ് നഗരസഭ ഇതിനായി കെ.എസ്.ഇ.ബി.യില്‍ അടച്ചത്. പോസ്റ്റുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ ഘടിപ്പിക്കേണ്ടതുണ്ട്. ഇതിനായി ഇനിയും തുക ചെലവഴിക്കേണ്ടിവരും. നഗരസഭ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാന്‍ ഒരുങ്ങുകയാണ് നഗരസഭ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.