Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2017 3:50 PM GMT Updated On
date_range 19 May 2017 3:50 PM GMTയുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍ അമ്പലപ്പുഴ കോടതിയിൽ പൊലീസുകാരിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്
text_fieldsbookmark_border
ആലപ്പുഴ: യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേർ കൂടി പൊലീസ് പിടിയിലായി. കേസിലെ മുഖ്യപ്രതികളായ സാജന്, നന്ദു എന്നിവരാണ് പിടിയിലായത്. മൂന്നും നാലും അഞ്ചും പ്രതികളായ ആര്യാട് പഞ്ചായത്ത് വെളുത്തേടത്ത് വീട്ടില്‍ ഷാരോണ്‍, തോട്ടകാട് വീട്ടില്‍ ബിബിന്‍, കാളാത്ത് വള്ളിക്കാട് വീട്ടില്‍ ജിറ്റോ എന്നിവരെ നേരേത്ത പിടികൂടിയിരുന്നു. കഴിഞ്ഞ 10ന് രാത്രിയാണ് പൂങ്കാവ് തട്ടങ്ങാട്ട് വീട്ടില്‍ ജോണിെൻറ മകന് സോണിയെ(37) ആര്യാട് ഭാഗത്തെ വാടക വീട്ടില്‍നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നുപേർ പിറ്റേന്നുതന്നെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന രണ്ടുപേര്‍ക്കായി ലുക്കൗട്ട് നോട്ടീസ് നല്‍കുന്നതിനുള്ള തയാറെടുപ്പിനിടെയാണ് അമ്പലപ്പുഴയില്‍ നിന്ന് ഇവർ പിടിയിലായത്. അടിപിടി കേസുകളില്‍ പ്രതികളായ ഇവരെ മറ്റൊരു കേസുമായി അമ്പലപ്പുഴ കോടതിയില്‍ എത്തിയ വനിത പൊലീസുകാരി തിരിച്ചറിയുകയായിരുന്നു. ഇവർ ഉടൻ ആലപ്പുഴ സി.ഐയെ വിവരമറിയിക്കുകയും അമ്പലപ്പുഴ പൊലീസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊലീസുകാരിയുടെ അവസരോചിത ഇടപെടലിനെ ജില്ല പൊലീസ് മേധാവി അടക്കം അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story