Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹരിതനിയമാവലി...

ഹരിതനിയമാവലി പാലിച്ച് കൂടുതൽ വിവാഹ സൽക്കാരങ്ങൾ

text_fields
bookmark_border
ആലപ്പുഴ: പ്രകൃതിയെയും പരിസ്ഥിതിയെയും മലിനമാക്കാതെ ഹരിതനിയമാവലി (ഗ്രീൻ പ്രോട്ടോകോൾ) പാലിക്കുന്ന വിവാഹാഘോഷ ചടങ്ങുകൾ ജില്ലയിൽ വ്യാപിക്കുന്നു. ജില്ല ഭരണകൂടവും ശുചിത്വമിഷനും ചേർന്ന് നടപ്പാക്കിയ ആദ്യ ഹരിതകല്യാണത്തിന് മുൻകൈ എടുത്തത് അമ്പലപ്പുഴ താലൂക്ക് എസ്.എൻ.ഡി.പി യൂനിയന് കീഴിെല 241-ാം നമ്പർ ശാഖയിലെ അരുണും അഞ്ജുരാജുമാണ്. അമ്പലപ്പുഴ താലൂക്ക് എസ്.എൻ.ഡി.പി യൂനിയൻ സെക്രട്ടറി എൻ.കെ. പ്രേമാനന്ദെൻറ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗവും അറവുകാട് ക്ഷേത്രയോഗം ഭരണസമിതിയുമാണ് പിന്തുണ നൽകിയത്. ഇതിൽനിന്ന് പ്രചോദനമുൾക്കൊണ്ട് ഇൗ മാസം 14ന് അറവുകാട് ക്ഷേത്രത്തിൽ ഹരിതനിയമാവലി പാലിച്ച് വട്ടത്തറ വീട്ടിൽ ആർഷനാഥും സർപ്പക്കണ്ടത്തിൽ ലാൽജി മോഹനും വിവാഹസൽക്കാരം നടത്തി. അറവുകാട് ക്ഷേത്രത്തിൽ ആഘോഷങ്ങൾ ബുക്ക് ചെയ്യുന്നവർ ഗ്രീൻ പ്രോട്ടോകോൾ ചട്ടം പാലിക്കണമെന്ന കർശന നിർദേശം ക്ഷേത്രയോഗം ഭാരവാഹികൾ നൽകുന്നു. ചട്ടം പാലിക്കാത്തവരുടെ ബുക്കിങ് സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ഭാരവാഹികൾ. ആലപ്പുഴ രൂപതയിൽ ഉൾപ്പെട്ട പറവൂർ സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ ഇൗ മാസം15ന് പറവൂർ വെളിയിൽ വീട്ടിൽ റോബിനും കൊല്ലം പുതുക്കാട് കുറുവേലിൽ ജസ്റ്റിെൻറ മകൾ ആഷ്‌ലി ജസ്റ്റിനും വിവാഹിതരായപ്പോൾ സൽക്കാരം ഹരിതനിയമാവലി പാലിച്ചായിരുന്നു. ഇത്തരത്തിൽ പള്ളിയിൽ നടത്തിയ ആദ്യവിവാഹമാണിത്. ഡിസ്‌പോസിബിൾ സാധനങ്ങളും അലങ്കാരങ്ങൾക്ക് തെർമോക്കോൾ, പ്ലാസ്റ്റിക് പൂക്കൾ, ഫ്ലക്സ് എന്നിവയും ഒഴിവാക്കി. ജൈവമാലിന്യം അതാതിടങ്ങളിൽതന്നെ സംസ്‌കരിക്കും. ധാരാളം പേർ ഹരിതനിയമാവലി പ്രകാരം വിവാഹ സൽക്കാരത്തിന് താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story