Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെഹ്റു ട്രോഫി...

നെഹ്റു ട്രോഫി വള്ളംകളി: മത്സരം കടുക്കും; ചുണ്ടന്‍ വള്ളങ്ങളുടെ മത്സരഘടന മാറ്റി

text_fields
bookmark_border
ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയില്‍ കടുത്ത മത്സരത്തിന് വഴിയൊരുക്കി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരഘടന മാറ്റി. ഹീറ്റ്സുകളില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന വള്ളങ്ങളെ ഉള്‍പ്പെടുത്തി ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ നടത്താന്‍ നെഹ്റു ട്രോഫി എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം തീരുമാനിച്ചു. കലക്ടറേറ്റില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്‍െറ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഐകകണ്ഠ്യേന അംഗീകരിച്ചാണ് മത്സരഘടന മാറ്റാന്‍ തീരുമാനിച്ചത്. ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റവും കുറവ് സമയമെടുത്ത് ഫിനിഷ് ചെയ്ത ആദ്യ നാലു വള്ളങ്ങളെ ഫൈനലില്‍ മത്സരിപ്പിക്കും. തുടര്‍ന്ന് കുറഞ്ഞ സമയങ്ങളില്‍ ഫിനിഷ് ചെയ്ത ക്രമത്തില്‍ നാലു വള്ളങ്ങളെ വീതം ഉള്‍പ്പെടുത്തി ലൂസേഴ്സ്, സെക്കന്‍ഡ് ലൂസേഴ്സ്, തേഡ് ലൂസേഴ്സ് ഫൈനല്‍ മത്സരങ്ങള്‍ നടത്തും. രജിസ്റ്റര്‍ ചെയ്ത എല്ലാ ചുണ്ടന്‍ വള്ളങ്ങളെയും ഹീറ്റ്സില്‍ മത്സരിപ്പിക്കും. മുമ്പ് ഹീറ്റ്സ് മത്സരങ്ങളില്‍ ഒന്നാമതത്തെുന്ന വള്ളങ്ങളാണ്് ഫൈനലില്‍ മത്സരിച്ചിരുന്നത്. ഹീറ്റ്സുകളില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലത്തെുന്ന വള്ളങ്ങള്‍ യഥാക്രമം ലൂസേഴ്സ്, സെക്കന്‍ഡ് ലൂസേഴ്സ്, തേഡ് ലൂസേഴ്സ് ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരച്ചിരുന്നു. സമയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഹീറ്റ്സുകളില്‍ ഒന്നാമതത്തെിയതുകൊണ്ടു മാത്രം വള്ളം ഫൈനല്‍ കാണണമെന്നില്ല. ഹീറ്റ്സുകളില്‍ മികച്ച സമയമെടുത്ത് ഫിനിഷ് ചെയ്യുന്ന നാലു വള്ളങ്ങളാകും ഫൈനലില്‍ മാറ്റുരക്കുക. സമയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ മത്സരം വാശിയേറിയതാകും. മത്സരം നടക്കുന്ന റേസ് കോഴ്സിന്‍െറ നീളം 1175 മീറ്ററായി കുറക്കാന്‍ തീരുമാനിച്ചു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഫിനിഷിങ് പോയിന്‍റ് നിലവിലുള്ള സ്ഥലത്തുനിന്ന് 25 മീറ്റര്‍ പുറകോട്ട്(വടക്കോട്ട്) മാറ്റിയും സ്റ്റാര്‍ട്ടിങ് പോയിന്‍റ് 30 മീറ്റര്‍ മുന്നോട്ട് (തെക്കോട്ട്) മാറ്റിയും സ്ഥാപിക്കും. ട്രാക്കുകളുടെ എണ്ണം നാലായി നിലനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. ട്രാക്കുകളുടെ വീതി 10 മീറ്ററായി നിലനിര്‍ത്തും. മത്സരങ്ങളില്‍ പങ്കെടുക്കുന്ന വള്ളങ്ങളുമായോ ക്ളബുകളുമായോ ബന്ധമില്ലാത്ത വിദഗ്ധരായിരിക്കും ചീഫ് സ്റ്റാര്‍ട്ടര്‍, സ്റ്റാര്‍ട്ടേഴ്സ്, ചീഫ് അമ്പയര്‍, അമ്പയേഴ്സ്, ചീഫ് ടൈമര്‍, ടൈമേഴ്സ് തുടങ്ങിയവര്‍. അടുത്തവര്‍ഷം മുതല്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം രേഖപ്പെടുത്താന്‍ ഇലക്ട്രോണിക് ഡിജിറ്റല്‍ സംവിധാനം നടപ്പാക്കും. വള്ളങ്ങളുടെ സ്റ്റാര്‍ട്ടിങ് അറിയുന്നതിന് ഫോണ്‍ സംവിധാനത്തിനു പുറമെ സിഗ്നല്‍ ലൈറ്റും സൈറണും ഫിനിഷിങ് പോയന്‍റില്‍ സ്ഥാപിക്കും. മത്സരങ്ങളില്‍ ഫിനിഷ് ചെയ്യാന്‍ വള്ളങ്ങളെടുത്ത സമയം കാണികള്‍ക്ക് അറിയാന്‍ ഡിജിറ്റല്‍ സ്കോര്‍ ബോര്‍ഡുകള്‍ ഇരുകരകളിലും സ്ഥാപിക്കും. മാസ് ഡ്രില്ലില്‍ പങ്കെടുക്കാത്ത വള്ളങ്ങള്‍ക്കും വൈകിയത്തെുന്ന വള്ളങ്ങള്‍ക്കും ബോണസ് തുകയില്‍ കുറവുവരുത്തും. സ്റ്റാര്‍ട്ടിങ് പോയന്‍റില്‍ മത്സരത്തിനു മുമ്പായി തേര്‍ഡ് കാള്‍ അനൗണ്‍സ് ചെയ്ത് മൂന്നു മിനിട്ടിനകം ട്രാക്കില്‍ അണിനിരക്കാത്ത വള്ളങ്ങളുടെ ബോണസ് കുറക്കും. മൂന്നു മിനിട്ടിനകം വള്ളം ട്രാക്കില്‍ നിലയുറപ്പിച്ചില്ളെങ്കില്‍ മത്സരത്തില്‍നിന്ന് ഒഴിവാക്കും. സ്റ്റാര്‍ട്ടറുടെ നിര്‍ദേശങ്ങള്‍ പാലിച്ചില്ളെങ്കില്‍ ബോണസ് കുറക്കുകയും ക്യാപ്റ്റനും ക്ളബിനുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്താണ് അംഗീകരിച്ചത്. 63ാമത് നെഹ്റു ട്രോഫി മത്സരത്തിന്‍െറ ഭാഗമായുള്ള വള്ളങ്ങളുടെ മെയിന്‍റനന്‍സ് ഗ്രാന്‍ഡ് നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എന്‍.ടി.ബി.ആര്‍ സൊസൈറ്റി ചെയര്‍പേഴ്സന്‍ കൂടിയായ കലക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ബോണസില്‍ ആനുപാതികമായ വര്‍ധന ഉണ്ടാകും. വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ സംബന്ധിച്ച് കണ്‍വീനര്‍മാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പന്തലിന്‍െറയും പവിലിയന്‍െറയും കാല്‍നാട്ടു കര്‍മം 27ന് രാവിലെ 9.30നു നടക്കും. സൊസൈറ്റി സെക്രട്ടറിയായ ആര്‍.ഡി.ഒ. ഇ. സുബൈര്‍ കുട്ടി, എ.ഡി.എം. എം.കെ. കബീര്‍, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, മുന്‍ എം.എല്‍.എമാരായ സി.കെ. സദാശിവന്‍, എ.എ. ഷുക്കൂര്‍, കെ.കെ. ഷാജു, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story