Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലിമിറ്റഡ് സ്റ്റോപ്...

ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് താല്‍ക്കാലിക സമയക്രമം

text_fields
bookmark_border
പറവൂര്‍: ദേശീയപാതയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഒരാഴ്ച അമിത വേഗം കുറച്ച് സര്‍വിസ് നടത്താന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാം വിളിച്ച സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. വ്യാഴാഴ്ച ദേശീയപാത 17 ല്‍ കൂനമ്മാവ് കൊച്ചാലില്‍ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചിരുന്നു. അപകടം ലിമിറ്റഡ് സ്റ്റോപ്പ് ബസിന്‍െറ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണെന്ന് കുറ്റപ്പെടുത്തി നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് ബസുടമകളുടെയും യൂനിയന്‍ പ്രതിനിധികളുടെയും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളുടെയും യോഗം വിളിച്ചത്. അമിതവേഗതയും അനാവശ്യ ഓവര്‍ടെക്കിങ്ങും ഒഴിവാക്കണമെന്ന് യോഗം തീരുമാനിച്ചു. കൊടുങ്ങല്ലൂരില്‍നിന്ന് പറവൂരിലേക്ക് 30 മിനിറ്റും പറവൂരില്‍ നിന്ന വൈറ്റിലയിലേക്ക് ഒരു മണിക്കൂറും അനുവദിക്കുകയാണെങ്കില്‍ അമിത വേഗത ഒഴിവാക്കി ഓടിയത്തൊന്‍ കഴിയുമെന്ന് ബസുടമകള്‍ പറഞ്ഞു. നിലവില്‍ ഒരു കിലോമീറ്റര്‍ തണ്ടാന്‍ ഒന്നര മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. റോഡിലെ ഗതാഗത കുരുക്കും മറ്റും മൂലം പലപ്പോഴും സമയക്രമം പാലിക്കാന്‍ കഴിയാറില്ല. ഇതാണ് അമിതവേഗതയ്ക്ക് കാരണമെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി. ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ 33 സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് പറവൂര്‍ കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്നത്. ഒരാഴ്ച ഇത്തരത്തില്‍ വേഗം കുറച്ച് സര്‍വിസ് നടത്തിയശേഷം മറ്റു നിബന്ധനകള്‍ പരിശോധിക്കുമെന്ന് പൊലീസ-് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ കാലയളവില്‍ സമയക്രമം പാലിക്കാത്തതിന്‍െറ പേരില്‍ ബസുകള്‍ക്കെതിരെ കേസെടുക്കില്ളെന്നും ഉറപ്പുനല്‍കി. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടയുള്ള ജീവനക്കാര്‍ക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ളാസ് നല്‍കാനും തീരുമാനിച്ചു. യോഗത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍ രജേഷ്, എസ്.ഐ ടി.വി. ഷിബു, ട്രാഫിക് എസ്.ഐ മുരളി, ബസുടമകള്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍, തൊഴിലാളി യൂനിയന്‍ നേതാക്കള്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story