മിന്നൽവേഗത്തിലറിയാം, മിന്നലും മഴയും
text_fieldsതിരുവനന്തപുരം: ഇടിമിന്നൽ, കനത്തമഴ മുന്നറിയിപ്പ് ജനങ്ങളിലെത്തിക്കാൻ കാലാവസ്ഥ വകുപ്പ് കേരളത്തിനായി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കുന്നു. മിന്നലിെൻറയും മഴയുടെയും ചലനം, ദിശ എന്നിവ അറിയാൻ കഴിയുന്ന ആപ് രണ്ട് മാസത്തിനകം ലഭ്യമാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് സെക്രട്ടറി ഡോ.എം. രാജീവൻ പറഞ്ഞു.
തിരുവനന്തപുരത്ത് ആരംഭിച്ച ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മിന്നൽ അപടകടം വർധിക്കുന്നതിൽ മൊബൈൽ ടവറുകൾക്ക് പങ്കില്ല. ഭൂമിശാസ്ത്രപരമായ പ്രത്യേകതളും നിമ്നോന്നതികളുമാണ് കാരണം.
കേന്ദ്ര കാലവസ്ഥ കേന്ദ്രം കൈമാറുന്ന സൂഷ്മവിവരങ്ങൾ കൃത്യമായി വ്യാഖ്യാനിച്ച് മുന്നറിയിപ്പ് നൽകാൻ സംസ്ഥാനങ്ങൾക്ക് സൗകര്യമുണ്ടാകണം. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പോരായ്മ സംബന്ധിച്ച് കേന്ദ്രത്തിന് സംസ്ഥാനം അയച്ച കത്ത് കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ ചർച്ചചെയ്ത് തുടർനടപടി സ്വീകരിക്കും.
കാലാവസ്ഥ വ്യതിയാനം മൂലമുള്ള അപായം കേരളത്തിൽ വർധിക്കുന്നുണ്ട്. മഴയുടെ തോതിലും വർധനയുണ്ട്. ഇവ ദുരന്തങ്ങളിലേക്ക് വഴിമാറാതിരിക്കാൻ മുന്നൊരുക്കം സ്വീകരിക്കും. മംഗളൂരിൽ പുതിയ റഡാർ സ്ഥാപിക്കുന്നതോടെ കേരളം മുഴുവനും നിരീക്ഷണ സംവിധാനത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.