കോട്ടപ്പടി വില്ലേജ് ഓഫിസ് പരിധിക്ക് പുറത്ത്!
text_fieldsമേപ്പാടി: ഗവ. െറസ്റ്റ് ഹൗസിന് സമീപം പ്രവർത്തിച്ച കോട്ടപ്പടി വില്ലേജ് ഓഫിസ് ഒരു അറിയിപ്പും ഇല്ലാതെ കെ.ബി റോഡിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റിയത് ദുരിതമായി. ടൗണിൽ നിന്ന് ഓട്ടോ വിളിച്ച് പഴയ ഓഫിസിലെത്തി നിരാശരാകുന്നവർ വീണ്ടും മറ്റൊരു ഓട്ടോ വിളിച്ച് കെ.ബി റോഡിലെ ഓഫിസിലെത്തണം. എന്നാൽ, ഒരു സർട്ടിഫിക്കറ്റ് പോലും ഇവിടന്ന് തൽക്കാലം നൽകാനാവില്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്.
പുതിയ ഓഫിസിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്തതിനാൽ കമ്പ്യൂട്ടർ വഴി ഒന്നും നടക്കുന്നില്ല. സർട്ടിഫിക്കറ്റുകൾ എഴുതി നൽകാൻ കഴിയില്ലെന്ന് ജീവനക്കാർ പറയുന്നു. എന്ന് ശരിയാകും എന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല.
ബി.എസ്.എൻ.എൽ കേബിളിൽ നിന്നേ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാവൂ എന്ന നിബന്ധനയുണ്ട്. കെ.ബി റോഡിലൂടെ ബി.എസ്.എൻ.എൽ കേബ്ൾ നിലവിലില്ല. അതിനാൽ, ഇൻറർനെറ്റ് കണക്ഷൻ ഉടൻ ശരിയാകുമെന്നും കരുതാനാവില്ല. നെറ്റ് സൗകര്യമില്ലാത്തിടത്തേക്ക് ഓഫിസ് എന്തിന് മാറ്റി എന്ന ചോദ്യത്തിനും ഉത്തരമില്ല. പല ദിവസങ്ങളിലും ഓഫിസർ സ്ഥലത്തില്ല. ജീവനക്കാരുടെ കുറവുമുണ്ട്.
ജീവനക്കാരെ കണ്ടാൽ ഒരു കാര്യവും നടക്കില്ല എന്നതാണ് സ്ഥിതി. ഓഫിസ് ഇവിടേക്ക് മാറ്റുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഒരറിയിപ്പും നൽകിയിട്ടില്ല എന്ന ആക്ഷേപവും നിലനിൽക്കുന്നു. പ്രശ്നത്തിൽ ജില്ല ഭരണകൂടം അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.