സ്വർണക്കടത്ത്; സംസ്ഥാനത്താകെ വലവിരിച്ച് കസ്റ്റംസ്
text_fieldsകൊച്ചി-തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദങ്ങളുടെ കൊടുങ്കാറ്റുയർത്തിയ നയതന്ത്ര ബാഗ് സ്വർണക്കടത്ത് കേസ് അന്വേഷണത്തിൽ സംസ്ഥാനമൊട്ടുക്കും വലവിരിച്ച് കസ്റ്റംസ്. പിടിയിലായ യു.എ.ഇ കോൺസുലേറ്റ് മുൻ കേരള പി.ആർ.ഒ സരിത് കുമാറിെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കു വേണ്ടി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യാപകമായ റെയ്ഡ് തുടരുകയാണ്.
സരിത്തിനെ വ്യാഴാഴ്ച കസ്റ്റംസ് കസ്റ്റഡിയിൽ ലഭിച്ചതോടെ കൂടുതൽ ചോദ്യംചെയ്യാനും തുടങ്ങി. ഒളിവിൽ പോയ മുഖ്യ ആസൂത്രക സ്വപ്ന സുരേഷും സരിത്തും ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരം കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. തുടർന്നാണ് പ്രധാന കണ്ണിയായ സന്ദീപ് നായരിലേക്കും കൊടുവള്ളിയിലെ വ്യാപാര സ്ഥാപനത്തിലേക്കും അന്വേഷണം നീണ്ടത്.
ബുധനാഴ്ച രാത്രി ഓൺലൈനിലൂടെ മുൻകൂർ ജാമ്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ച സ്വപ്ന സുരേഷ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ശബ്ദസന്ദേശം പുറത്തുവിട്ടെങ്കിലും അവർ എവിടെയാെണന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണസംഘം വിപുലീകരിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക യൂനിറ്റ് കേന്ദ്രീകരിച്ചാകും തുടരന്വേഷണം.
അന്വേഷണത്തിൽ കേരള പൊലീസിെൻറ സഹായം തൽക്കാലം തേടേണ്ടതില്ലെന്നാണ് തീരുമാനം. നേരേത്ത സ്വപ്ന സുരേഷിനെ കണ്ടെത്താൻ അനൗദ്യോഗികമായി കേരള പൊലീസിെൻറ സഹായം തേടിയിരുന്നു. എന്നാൽ, പൊലീസിലെ ഉന്നതരുമായി സ്വപ്നക്ക് ബന്ധമുണ്ടെന്ന വിലയിരുത്തലിലാണ് ഈ ഘട്ടത്തിൽ സഹായം വേണ്ടെന്ന തീരുമാനം. കേന്ദ്ര ഇൻറലിജൻസ് വിഭാഗത്തിെൻറ സഹായത്തോടെ തന്നെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.
അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിന് പുറത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും കസ്റ്റംസ് പരിശോധിക്കും. ദൃശ്യങ്ങൾ കൈമാറാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ സിറ്റി പൊലീസ് കമീഷണർക്ക് നിർദേശം നൽകി. ജനുവരി മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി.
ദൃശ്യങ്ങൾ ശേഖരിക്കുന്ന നടപടി കൺട്രോൾ റൂമിൽ ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിലൂടെ 10 തവണ സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. യു.എ.ഇ കോൺസുലേറ്റിെൻറ പേരിലെ ബാഗേജുകൾ വന്ന ദിവസത്തെ ദൃശ്യങ്ങളാണ് കസ്റ്റംസ് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.