തൃശൂർ ചൂണ്ടൽ പാടത്ത് മൃതദേഹാവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
text_fieldsകുന്നംകുളം: തൃശൂർ-കുന്നംകളം റൂട്ടിലെ ചൂണ്ടൽപാടത്ത് മനുഷ്യശരീരത്തിെൻറ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഹനത്തിരക്കേറിയ പാതയിൽ നിന്നും 250 മീറ്റർ അകലെ വയലിൽ 15 മീറ്റർ ദൈർഘ്യത്തിലാണ് രണ്ടിടത്തായാണ് മനുഷ്യശരീരത്തിെൻറ ഭാഗങ്ങൾ കണ്ടെത്തിയത്. ആടിനെ തീറ്റക്ക് കൊണ്ടുപോയവർ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടത്. രണ്ട് കാലുകൾ ഒരിടത്തും തലയോട്ടിയും കഴുത്തിന് താഴെയുള്ള ഭാഗവും ഇടതു കൈയ്യും മറ്റൊരിടത്തുമായാണ് കണ്ടത്. കാലിെൻറ അവശിഷ്ടങ്ങൾ പാതി കത്തിയ നിലയിലാണ്.
പരിസരവാസികൾ വിവരമറിയിച്ചതിെന തുടർന്ന് എത്തിയ കുന്നംകുളം എസ്.ഐ യു.കെ ഷാജഹാെൻറ നേതൃത്വത്തിലുള്ള പൊലീസ് ശരീര ഭാഗങ്ങൾ കണ്ടെത്തിയ ഭാഗം കയർ കെട്ടി ബന്തവസ്സാക്കി കാവൽ ഇട്ടു. ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ, സി.ഐ സി.ആർ. സന്തോഷ്, എന്നിവരുടെ നേതൃത്വത്തിലുള്ള വൻപൊലീസ് സംഘം എത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
മറ്റെവിടെയെങ്കിലുംവെച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കി കത്തിച്ച ശേഷം ഇവിടെ കൊണ്ടിട്ടതാകാമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. കാരണം, വയലിലെ ഉണങ്ങിയ പുല്ല് വൻതോതിൽ കത്തിയിട്ടില്ല. അവിടെ ഇട്ട് കത്തിച്ചതാണെങ്കിൽ തീ ആളിക്കത്തുകയും അത് ആരുടെയെങ്കിലും ്ശ്രദ്ധയിൽ പെടുകയും ചെയ്തേനെ. പുരുഷെൻറ ശരീരമാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
കത്തി കരിഞ്ഞതിൽ ശേഷിക്കുന്ന മുടി കണ്ടാണ് പുരുഷേൻറതാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നത്. പാതി കത്തിയ കാൽ കാണുമ്പോൾ രണ്ട് ദിവസത്തെ പഴക്കമാണ് തോന്നുന്നതേത്ര.സംഭവസ്ഥലത്ത് ഞായറാഴ്ച രാവിലെ പൊലീസ് ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും. അതിന്ശേഷം പോസ്റ്റുേമാർട്ടം നടത്തും. ഇത് മൃഗീയമായ ഒരു കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.