Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെച്ചിക്കോട്ട്കാവ്...

തെച്ചിക്കോട്ട്കാവ് രാമചന്ദ്രെൻറ വിലക്ക് നീക്കാൻ ദേവസ്വം കോടതിയിലേക്ക്

text_fields
bookmark_border
തെച്ചിക്കോട്ട്കാവ് രാമചന്ദ്രെൻറ വിലക്ക് നീക്കാൻ ദേവസ്വം കോടതിയിലേക്ക്
cancel

തൃശൂർ: രണ്ട് പേരുടെ മരണത്തിനിടയാക്കിയതിനെ തുടർന്ന് തെച്ചിക്കോട്ട്കാവ് രാമചന്ദ് രന് വനംവകുപ്പ് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ തെച്ചിക്കോട്ട്കാവ് ദേവസ്വം കോടതിയി ലേക്ക്. തിങ്കളാഴ്ച തന്നെ വിലക്ക് നീക്കാനുള്ള അപേക്ഷ നൽകും. ചൊവ്വാഴ്ച സ്വന്തം ക്ഷേത്രമായ പേരാമംഗലം ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പേറ്റേണ്ടതിനാലാണ് ഇളവ് തേടി കോടതിയെ സമീപിക്കുന്നത്. വിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷ.

രണ്ടാളുടെ മരണത്തിനും എട്ടു പേർക്ക് പരിക്കിനും ഇടയാക്കിയ സംഭവത്തെ കുറിച്ച് വനംവകുപ്പും തിങ്കളാഴ്ച കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് അധികൃതർ പറഞ്ഞു. ഗൃഹപ്രവേശന ചടങ്ങിന് നട്ടുച്ചക്ക് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ എഴുന്നള്ളിച്ചത് പൊലീസും വനംവകുപ്പും കോടതിക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിലുണ്ട്.

2013ൽ മൂന്ന് സ്ത്രീകളുടെ മരണത്തിനിടയാക്കിയ പെരുമ്പാവൂരിലെ ഇടഞ്ഞോടലിന് ശേഷം രണ്ട് പാപ്പാൻമാർ മുഴുവൻ സമയവും ഇടവും വലവും ഉണ്ടാവണമെന്ന നിബന്ധനയോടെയാണ് ഇൗ ആനയെ എഴുന്നള്ളിപ്പുകൾക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ, ഗൃഹപ്രവേശത്തിനും വിവാഹത്തിനും സ്വീകരണത്തിനും വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങൾക്കുമെല്ലാം ഇൗ ആനയെ വിട്ടു നിൽകുന്ന തെച്ചിക്കോട്ട്കാവ് ദേവസ്വത്തിെനതിരെ ഉടമ സംഘടനയിലെ ചിലർ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് മറ്റ് എഴുന്നള്ളിപ്പുകളെ കൂടി ബാധിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച മുതലാണ് തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിലെ പൂരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThechikkott kadavu Ramachandran
News Summary - Thechikkott kadavu Ramachandran-Kerala News
Next Story