Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുറ്റക്കാരനെങ്കിൽ അവൻ...

കുറ്റക്കാരനെങ്കിൽ അവൻ അനുഭവിക്കണം -ബിലാലിെൻറ പിതാവ്

text_fields
bookmark_border
കുറ്റക്കാരനെങ്കിൽ അവൻ അനുഭവിക്കണം -ബിലാലിെൻറ പിതാവ്
cancel

കോട്ടയം: കൊല ചെയ്തത് മകനായാലും ഫലം അനുഭവിക്കണമെന്ന് താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ ബിലാലിെൻറ പിതാവ് നിസാം ഹമീദ്. കുറ്റം ചെയ്തവനാണെങ്കിൽ അവനെ നിയമത്തിെൻറ വഴിയിൽ കൊണ്ടുപോയി തൂക്കിക്കൊല്ലുകേയാ പരമാവധി ശിക്ഷ നൽകുകയോ ചെയ്യട്ടെ. ഇടക്കിടെ വീടുവിടുന്ന ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. കൊലപാതകം അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സുഹൃത്തുക്കളെക്കൊണ്ട് വിളിപ്പിച്ചപ്പോൾ എടുത്തു. അപ്പോഴാണ് കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞത്. 

കൊലപാതകത്തിനിടെ കാൽ കയറുകൊണ്ട് കെട്ടി, കറൻറടിപ്പിക്കാൻ ശ്രമിച്ചു, ഗ്യാസ്കുറ്റി തുറന്നുവെച്ചു എന്നതൊക്കെ വെച്ചുനോക്കുേമ്പാൾ എനിക്ക് അവനെ സംശയമുണ്ടായിരുന്നു. ഇവൻ മിസ്സിങ്ങുമാണ്. ആ ഭയം എെൻറ മനസ്സിലുണ്ട്. ആരോടും പറയാനും കഴിയുന്നില്ല. ഉദ്യോഗസ്ഥന്മാർ വന്ന് കാര്യങ്ങളൊക്കെ ചോദിച്ചേപ്പാൾ ഞാൻ അവരോട് പറഞ്ഞു. എറണാകുളത്ത് ഉെണ്ടന്നാണ് കിട്ടിയിരിക്കുന്ന വിവരമെന്നും പറഞ്ഞു. അവെൻറ ഫോൺനമ്പറും കൊടുത്തു. 

ചെറുപ്പം മുതൽ ബിലാൽ പ്രത്യേക പ്രകൃതക്കാരനാണ്. മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ വീട് വിട്ട് ഇറങ്ങിപ്പോകുന്ന സ്വഭാവം ഉണ്ടായിരുന്നു. മുമ്പ് ബിലാലിെൻറ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. മനോരോഗ വിദഗ്ധരുടെ ചികിത്സയും തേടിയിരുന്നു -നിസാം ഹമീദ് പറഞ്ഞു.

ഞാൻ ഗൾഫിൽ ജോലി നോക്കുന്ന സമയത്തും ബിലാൽ വീട്ടിൽനിന്ന് പല പ്രാവശ്യം ഇറങ്ങിപ്പോയിരുന്നു. ഭാര്യയും മോളും മാത്രമാണ് വീട്ടിലുള്ളത്. അവെന തപ്പി നടക്കാനോ ഒന്നും ആളില്ല. 12 വർഷം ഗൾഫിൽ ജോലി ചെയ്ത ശേഷം ഞാൻ നിർത്തിേപ്പാന്നു. ടൗണിൽ കച്ചവടം തുടങ്ങിയശേഷം ഇവനെ ഒപ്പം നിർത്തി. എങ്ങനെയെങ്കിലും രക്ഷപ്പെടുത്തിയെടുക്കണമെന്നതായിരുന്നു ആഗ്രഹം. 

ഞായറാഴ്ച രാത്രി എട്ടുമണിക്ക് ഇവനെ കാണാതായിരുന്നു. പരിസരത്തും റൂമിലുമെല്ലാം തപ്പിയപ്പോൾ ഇവെൻറ ചെരുപ്പോ മൊബൈൽ ഫോണോ ഒന്നും കാണാനില്ലായിരുന്നു. കടയിൽചെന്ന് അന്വേഷിച്ചപ്പോൾ അവിടെയുമെത്തിയിട്ടില്ല. നേരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽചെന്ന് കാണാതായ വിവരം പറഞ്ഞു. പിന്നീട് രാത്രി 12.15 വരെ നഗരത്തിൽ ബസ്സ്റ്റാൻഡും റെയിൽവേ സ്റ്റേഷനുമടക്കമുള്ള സ്ഥലങ്ങളിലും അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. ഫോൺ സ്വിച്ച്ഓഫായ നിലയിലായിരുന്നു. ഞാൻ വിളിച്ചാലും അവൻ സാധാരണ ഗതിയിൽ എടുക്കാറില്ല. 

തിങ്കളാഴ്ച ഉച്ചയോടെ ഫോൺ ഓൺ ആയി. കടയിലെ ബായിമാരെെക്കാണ്ട് വിളിപ്പിച്ചപ്പോൾ അവൻ ഫോൺ എടുത്തു. ‘എറണാകുളത്ത് ഇടപ്പള്ളിയിൽ ഹോട്ടലിൽ ജോലിക്ക് നിന്നിട്ടുണ്ട്. ഇനി ബാപ്പയുടെ കൂടെ ജോലിക്ക് നിൽക്കുന്നില്ല’ എന്നാണ് അവരോട് പറഞ്ഞത്. അവൻ അവിടെയുണ്ടല്ലോ എന്ന് ഞാൻ മനസ്സിൽ സമാധാനിക്കുകയും ചെയ്തു. സ്റ്റേഷനിൽചെന്ന് ഞാൻ വിവരം പറഞ്ഞു. നിങ്ങൾ പോയി വിളിച്ചുകൊണ്ടുവന്നോളൂ എന്നു പറഞ്ഞു. 

അന്ന് ൈവകീട്ട് അഞ്ചു മണിയോടെയാണ് കൊലപാതകം നടക്കുന്ന വിവരം അറിഞ്ഞത്. ഞങ്ങൾ ആ വീട്ടിൽ വാടകക്ക് താമസിച്ചിട്ടുണ്ട്. ഈ വീട് പണിയുന്ന സമയത്ത് ആറു മാസം ആ വീട്ടിലായിരുന്നു താമസം. അവരുമായി നല്ല രീതിയിലായിരുന്നു. ഞങ്ങളുടെ വീട് കേറിത്താമസത്തിന് അവർ വന്നിരുന്നു. 

ഞാൻ ഇത്രനാളും ഉണ്ടാക്കിയത് മുഴുവൻ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള ജീവിതമാണ് അവേൻറത്. അവനെക്കുറിച്ചോർത്ത് കരയാത്ത ആരും ഈ കുടുംബത്തിലില്ല. എെൻറ വണ്ടിയിൽതെന്ന കടയിലും മറ്റും കൊണ്ടുപോകും. കഴിയുന്നതും അവനെ ഒറ്റക്ക് വിടാറില്ലായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനുള്ള ഗുളിക അവൻ സ്ഥിരമായി കഴിക്കില്ല. 29000 രൂപയുടെ മൊബൈൽ ഫോൺ അടക്കം അവന് വാങ്ങിച്ചുകൊടുത്തു. ആകെയുള്ള ഒരു മോനല്ലേ. ഉപേക്ഷിക്കാനൊക്കില്ലല്ലോ. അവൻ എങ്ങനെയെങ്കിലും നന്നാകട്ടേ എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക്. മാല പൊട്ടിക്കാൻ ശ്രമിച്ചതിനും ബസിെൻറ ബാറ്ററി മോഷ്ടിച്ചതിനും രണ്ടു കേസുകൾ അവെൻറ പേരിലുണ്ടായിരുന്നു. കോടതിയിലും സ്ഥിരമായി ഞാൻ അവെൻറയൊപ്പം പോകുമായിരുന്നു.

അടുത്ത സുഹൃത്തുക്കളൊന്നും അവനില്ല. മൊബൈലിൽ പബ്ജി ഗെയിം കളിച്ചിരിക്കലാണ് ബിലാലിെൻറ പ്രധാന ഹോബി. മകൻ തെറ്റു ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കട്ടെ എന്നു പറഞ്ഞ നിസാം, ഇനി അവെൻറ കേസിെൻറ കാര്യത്തിലൊന്നും താൻ ഇടപെടില്ലെന്നും വ്യക്തമാക്കി. 

 

ചെറുപ്പത്തിലും മോഷണം

ബിലാൽ ചെറുപ്പം മുതൽക്കേ കുറ്റവാസനയുള്ളയാളായിരുെന്നന്ന് വെളിപ്പെടുത്തൽ. തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബിലാലിനെ ആലപ്പുഴയിൽ പലരും തിരിച്ചറിഞ്ഞു. വിദ്യാർഥിയായിരിക്കുേമ്പാൾ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.  വെള്ളിയാഴ്ച പള്ളിയിൽ പോകാൻ കടകൾ പാതി അടച്ചിടുന്നവേളയിൽ അകത്തുകയറി പണം മോഷ്ടിക്കുന്ന സ്വഭാവം ബിലാലിനുണ്ടായിരുന്നു. അന്നൊക്കെ പലപ്പോഴും പിടിക്കപ്പെടുകയും ചെയ്തു. ഒരിക്കൽ 17,000 രൂപ മോഷ്ടിച്ചത് പിടിക്കപ്പെട്ടു. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടി എന്ന പരിഗണനയിൽ വിട്ടയക്കുകയായിരുന്നു.

മോട്ടോർ പമ്പുകളിലെ പാർട്സുകൾ അഴിച്ചുമാറ്റി വിൽക്കുന്ന സ്വഭാവവും ഉണ്ടായിരുന്നു. ബാറ്ററി ബിലാൽ എന്ന വട്ടപ്പേര് വീഴാൻ കാരണവും ഇതാണെന്ന് പറയുന്നു. ചെറുപ്പം മുതൽ അധികം ആരോടും സംസാരിക്കുന്ന സ്വഭാവമില്ലെന്ന് അടുത്ത ബന്ധുക്കൾ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newskerala newsThazhathangadi murder
News Summary - Thazhathangadi murder: if he is the culprit, should be punished -father
Next Story