Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വപ്ന സുരേഷ്...

സ്വപ്ന സുരേഷ് മുമ്പും സ്വര്‍ണം കടത്തി; കൂട്ടിന് സരിത്തും

text_fields
bookmark_border
സ്വപ്ന സുരേഷ് മുമ്പും സ്വര്‍ണം കടത്തി; കൂട്ടിന് സരിത്തും
cancel
camera_alt????????????? ????????????? ????? ????????? ?????? ???????????????? ??????? ?????? ?????????? (??????????? ) ????????? ?????????????????? ????????????? ??????? ??????????? ?????????????

ശംഖുംമുഖം: ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വർണക്കടത്തിെൻറ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് മുമ്പും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് ചുക്കാൻ പിടിച്ചിരുന്നതായി കേന്ദ്ര ഏജന്‍സികള്‍. 2014ല്‍ ഇവര്‍ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ജോലികളുടെ കരാര്‍ എടുത്തിരുന്ന എയര്‍ഇന്ത്യ സാറ്റ്സിെൻറ ശാസ്തമംഗലം ഓഫിസിലെ ജീവനക്കാരിയായിരുന്നു.

 


ഇൗ സമയത്ത് സാറ്റ്സിലെ കരാര്‍ ജീവനക്കാരുടെ സഹായത്തോടെ ഇവര്‍ പലതവണ സ്വര്‍ണം കടത്തിയിരുന്നതായി കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടത്തി. ഇതോടെ അന്ന് കസ്റ്റംസ് പിടികൂടിയ സ്വര്‍ണക്കടത്ത് കേസുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ഇൗ കാലയളവില്‍ തിരുവനന്തപുരത്ത് എത്തിയ ഇന്‍ഡിഗോ, എയര്‍ഇന്ത്യ വിമാനങ്ങളുടെ ടോയ്ലറ്റില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാര്‍ക്ക് പങ്കുെണ്ടന്ന് ഐ.ബി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എയര്‍ഇന്ത്യ സാറ്റ്സില്‍നിന്ന് പിരിഞ്ഞ സ്വപ്ന പിന്നീട് സുഹൃത്തും യു.എ.ഇ കോണ്‍സുലേറ്റിലെ പി.ആര്‍.ഒയുമായിരുന്ന സരിത്തിെൻറ സഹായത്തോടെയാണ് കോണ്‍സുലേറ്റിലേക്ക് എത്തുന്നത.് കഴിഞ്ഞവര്‍ഷം യു.എ.ഇ കോണ്‍സുലേറ്റ് നടത്തിയ ഇഫ്താര്‍ ചടങ്ങിൽ അതിഥികളെ ക്ഷണിക്കുന്നതിനും സ്വീകരിക്കുന്നതിനും മുന്‍പന്തിയില്‍ ഇവരുണ്ടായിരുന്നു.
 

സ്വപ്ന സുരേഷ്, സരിത്ത്
 

ചടങ്ങിൽ കേന്ദ്ര ഏജന്‍സികളിലെ നിരവധി ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം ചില പ്രശ്നങ്ങളുടെ പേരില്‍ സ്വപ്നയെയും സരിത്തിനെയും കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കി. എന്നാല്‍ വിവരം പുറത്ത് അറിയിക്കാതെ ഇവര്‍ കാര്‍ഗോയില്‍ കോണ്‍സുലേറ്റിെൻറ വക്താക്കളായി രഹസ്യമായി തുടര്‍ന്നു.

ഇതോടെ കോണ്‍സുലേറ്റിലേക്ക് വരുന്ന ഡിപ്ലോമാറ്റിക് ബേഗേജുകള്‍ ദുൈബയില്‍നിന്ന് എത്തുമ്പോള്‍ കാര്‍ഗോയില്‍നിന്ന് ഇവര്‍ നല്‍കിയിരിക്കുന്ന നമ്പറുകളിലേക്ക് വിളിക്കാറാണ് പതിവ്. ഇതോടെ സരിത്ത് എത്തി ഡിപ്ലോമാറ്റിക് ബാഗേജുകള്‍ ഏറ്റുവാങ്ങും.

കാര്‍ഗോയില്‍നിന്ന് എടുക്കുന്ന ബാഗേജില്‍ എത്തുന്ന സ്വര്‍ണം മാറ്റിയശേഷം മറ്റ് സാധനങ്ങള്‍ കോണ്‍സുലേറ്റില്‍ കൃത്യമായി എത്തിച്ചിരുന്നത് കാരണമാണ് ആർക്കും സംശയം തോന്നാതിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - swapna suresh gold smuggling-kerala news
Next Story