സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തി; അന്വേഷണം ഉന്നതരിലേക്ക്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള സ്വപ്ന സുരേഷ് ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തി. ഇവർക്കെതിരെ രഹസ്യാന്വേഷണവിഭാഗം സമർപ്പിച്ച റിപ്പോർട്ടിലും നടപടിയുണ്ടായില്ല. പുറമെ തലസ്ഥാനനഗരിയിലെ മ്യൂസിയം ഉൾപ്പെടെ പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. എയർ ഇന്ത്യ ട്രേഡ് യൂനിയൻ നേതാവിനെതിരെ 17 വനിതാ ജീവനക്കാരെക്കൊണ്ട് വ്യാജ പരാതി നൽകിയ കേസിലാണ് സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. കേസിൽ തെളിവെടുപ്പ് ഉൾപ്പെടെ നടപടി പൂർത്തിയായിട്ടുണ്ട്.
ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചില ഉന്നതർക്ക് പങ്കുണ്ടെന്ന് വളരെ മുമ്പ് തന്നെ കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ േമയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സ്വപ്നയുടെ പേരും പരാമർശിച്ചിരുന്നു. ഇവരുടെ ഒരു ബന്ധു ഡി.ജി.പിക്ക് നൽകിയ പരാതിയിൽ സ്വപ്നക്കെതിരെ മ്യൂസിയം പൊലീസിലും പരാതിയുണ്ടായിരുന്നു. അത് മധ്യസ്ഥതയിലൂടെ പരിഹരിച്ചു. അതിനുപുറമെ മറ്റ് ചില കേസുകൾ കൂടി ഇവർക്കെതിരെയുണ്ടെന്നാണ് വിവരം.
അതേസമയം, സ്വർണക്കടത്ത് അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് നീളുകയാണ്. ഐ.ടി സെക്രട്ടറിെയയും മുഖ്യമന്ത്രിയുടെ ഓഫിസിെനയും പ്രതിക്കൂട്ടിലാക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
സ്വപ്ന സുരേഷിന് എങ്ങനെ ഐ.ടി വകുപ്പിൽ ജോലി കിട്ടി, ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട് ആരോപണവിധേയ കമ്പനിയുമായുള്ള ബന്ധം എന്നിവയെല്ലാം കൂടുതൽ വിവാദങ്ങൾക്ക് വഴിമരുന്നിടുകയാണ്.
സ്വപ്ന സുരേഷിന് സ്വർണക്കടത്തുമായി വ്യക്തമായ ബന്ധമുണ്ടെന്ന് കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വർണക്കടത്ത് പിടികൂടിയ സന്ദർഭത്തിൽ അവരെ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഇടപെടലുണ്ടാെയന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
യു.എ.ഇ കോൺസുലേറ്റിൽനിന്ന് പുറത്തായ ശേഷം സ്വപ്ന സുരേഷിന് ഐ.ടി വകുപ്പിൽ ഇൻഫർമേഷൻ ടെക്നോളജി ഓപറേഷൻസ് ഹെഡ് ആയി എങ്ങനെ ജോലി ലഭിെച്ചന്നത് വ്യക്തമല്ല. യു.എ.ഇ കോൺസുലേറ്റ്, എയർപോർട്ട് അതോറിറ്റി, കസ്റ്റംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നതരുടെ പിന്തുണയും സ്വപ്നക്ക് ലഭിച്ചിരുന്നതായി വിവരങ്ങളുണ്ട്. സ്വപ്നയെ പിടികൂടിയാൽ കൂടുതൽ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.