Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോഷണശ്രമം;...

മോഷണശ്രമം; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
മോഷണശ്രമം; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ മരിച്ചു
cancel

കോഴിക്കോട്: മോഷണശ്രമത്തിനിടെ കടയുടമ പിടികൂടി പൊലീസിലേൽപിച്ച തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് തിരുനെൽവേലി വാകതെരു സ്വദേശി സാമിനാഥൻ (39) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പൊലീസ് സ്റ്റേഷനിൽ വെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മെഡിക്കൽ കോളജ് പൊലീസിെൻറ വിശദീകരണം ഇങ്ങനെ: ശനിയാഴ്ച രാവിലെ ആറുമണിക്കു ശേഷം പാലാഴി ജങ്ഷനടുത്ത് കാട്ടുകുളങ്ങരയിലാണ് സാമിനാഥനെ പൊലീസ് പിടികൂടിയത്. സാമിനാഥെൻറ ബന്ധുവായ മനോഹരെൻറ ആക്രിക്കടയിൽ മോഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ എത്തിയത്. കസ്റ്റഡിയിലെടുത്തശേഷം ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടൻതന്നെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു. ഇവിടെനിന്ന് ഒരുമണിയോടെ മരിച്ചു. ഞായറാഴ്ച ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങളറിയാനാവൂ.

സാമിനാഥനെ അത്യാഹിത വിഭാഗത്തിലെത്തിച്ചത് 10.07നാണ്. ക്ഷീണത്തെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുനിൽകുമാർ പറഞ്ഞു. രക്തസമ്മർദം കുറവായിരുന്നു. കടുത്ത മദ്യപാനിയായ ഇയാൾക്ക് ഇതിനുള്ള മരുന്ന് നൽകിയതിനെതുടർന്ന് നില മെച്ചപ്പെട്ടിരുന്നു. പുറമെ പരിക്കുകളൊന്നുമില്ല. ഇ.സി.ജിയുൾെപ്പടെ സാധാരണനിലയായിരുന്നു. എന്നാൽ, ഒരു മണിയോടെ പെട്ടെന്ന് മരിച്ചു.

തലച്ചോറിലെ രക്തസ്രാവമായിരിക്കാം മരണകാരണമെന്നും ഡോ. സുനിൽകുമാർ പറഞ്ഞു. ജയാമണിയാണ് ഭാര്യ. ഇയാൾ ഭാര്യയുമായി അകന്നാണ് കഴിയുന്നത്. മോഷണശ്രമത്തിനിെട പിടികൂടിയപ്പോൾ ഇയാൾക്കൊപ്പം ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെെട്ടന്ന് നാട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsswaminathan death
News Summary - swaminathan death- kerala news
Next Story