ചിത്രവും പേനയും വിറ്റുപോകുന്നില്ല; കോവിഡിൽ ജീവിതമാർഗമടഞ്ഞ് ഉമ്മുകുത്സു
text_fieldsപരിമിതികളെ അതിജയിച്ച് മുന്നേറി ജീവിതത്തോട് പൊരുതിയ ഉമ്മുകുത്സു കോവിഡ് കാലത്തിന് മുന്നിൽ തളരുന്നു. ജന്മനാ ഇരുകൈയുമില്ലാത്ത ഇൗ 32കാരി കാലിൽ ബ്രഷ് പിടിച്ച് ചിത്രം വരച്ചും കടലാസ് പേനയുണ്ടാക്കിയുമാണ് പ്രയാസങ്ങളെ മറികടന്നിരുന്നത്. വടക്കഞ്ചേരി പുതുക്കോട് അപ്പക്കാട് സ്വദേശിനിയായ ഉമ്മുകുത്സുവിന് ചിത്രവും പേനയും വിറ്റുകിട്ടുന്ന പണമായിരുന്നു ഏകവരുമാനം. എന്നാൽ, കോവിഡ് പ്രതിസന്ധി ഇവരുടെ ജീവിതമാർഗം അടച്ചുകളഞ്ഞു. പ്രായമായ ഉമ്മ ഉമൈബയും സഹോദരിമാരുമടങ്ങിയ കുടുംബത്തിന് മറ്റ് വരുമാനമാർഗമൊന്നുമില്ല.
കാലിൽ ബ്രഷ് പിടിച്ച് വരച്ച മനോഹര ചിത്രങ്ങളാണ് ഉമ്മുകുത്സുവിെന ശ്രേദ്ധയയാക്കിയത്. വലിയ കാൻവാസിൽ വരച്ച അക്രലിക് ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണമാണ് പ്രധാന വരുമാനം. മലപ്പുറത്തും കോഴിക്കോട്ടും ഉൾെപ്പടെ പ്രദർശനങ്ങൾ നടത്തുകയും നിരവധി ചിത്രങ്ങൾ വിൽക്കുകയും ചെയ്തിരുന്നു.
ഗ്രീൻ പാലിയേറ്റിവ് വളൻറിയറും എൻജിനീയറിങ് വിദ്യാർഥിനിയുമായ സുഹ്റയും കൂട്ടുകാരുമാണ് വിൽപനക്ക് സഹായിച്ചിരുന്നത്. കാലുകൾകൊണ്ട് കടലാസിൽ മെനഞ്ഞെടുത്ത, വിത്തുനിറച്ച പേനകളാണ് മറ്റൊരു വരുമാനമാർഗം. പേന നിർമാണം പഠിപ്പിച്ച്, ആവശ്യമായ സാമഗ്രികൾ എത്തിച്ചുനൽകിയത് ഒറ്റപ്പാലത്തെ ശിവമണി സാറാണ്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, കണ്ണൂർ ജില്ലകളിൽ കോളജുകളിലും സ്കൂളുകളിലുമായിരുന്നു വിൽപന. ഫോൺ വഴിയും നിരവധി ഒാർഡറുകൾ ലഭിച്ചിരുന്നു. കൊറിയർ വഴി അയക്കുന്നതെല്ലാം ലോക്ഡൗണിന് ശേഷം നിലച്ചു. കോളജുകൾ തുറക്കാത്തതിനാൽ ആ വിൽപനയും മങ്ങി.
കാലുകൊണ്ട് കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന ഉമ്മുകുത്സു, പഴയ സാരിയുപയോഗിച്ച് ചവിട്ടിയുമുണ്ടാക്കിയിരുന്നു. അതിെൻറ ചിത്രം വാട്സ്ആപ്പിൽ ഷെയർ ചെയ്തപ്പോൾ വലിയ പ്രശംസയാണ് കിട്ടിയതെന്ന് ഉമ്മുകുത്സു പറയുന്നു. കൂടുതലുണ്ടാക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും സാമഗ്രികൾ കിട്ടാനുള്ള ബുദ്ധിമുട്ടിനാൽ നിലച്ചു. ഒാർഡറുകൾ കിട്ടാത്തതിനാൽ ഇപ്പോൾ പേനയും ഉണ്ടാക്കുന്നില്ല. ചോദ്യചിഹ്നമായി മാറിയ ഇൗ കാലത്തെ എങ്ങനെ അതിജീവിക്കും എന്ന ആധിയിലാണ് ഉമ്മു കുത്സു ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.