ശ്രീചിത്രയിൽ നിരാലംബർക്ക് ചികിത്സ സൗജന്യം
text_fieldsതിരുവനന്തപുരം: ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ടിൽ ദാരിദ്ര്യരേഖക്ക് താഴെയ ുള്ള നിരാലംബരായ രോഗികള്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമാക്കും. സംസ്ഥാന സര്‍ക്കാറി െൻറ ബി.പി.എല്‍ മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും സൗജന്യ ചികിത്സ. ഇളവ് നേടുന്നതി ന് റേഷന്‍ കാര്‍ഡ് മാത്രം ഹാജരാക്കിയാല്‍ മതി. വരുമാന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ മറ്റ് രേഖകള്‍ ആവശ്യമില്ല. സാമൂഹിക-സാമ്പത്തിക സ്ഥിതി പരിഗണിച്ച് രോഗികളെ വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുന്ന നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാക്കും.
ഇൻസ്റ്റിറ്റ്യൂട്ട് നിയോഗിച്ച വിദഗ്ധസമിതി നിർദേശങ്ങള്‍ പരിഗണിച്ചാണ് ഗവേണിങ് ബോഡി തീരുമാനം. ദാരിദ്ര്യരേഖക്ക് താഴെ നിരാലംബ രോഗികളെ (ബി.പി.എൽ-ഡി) കാറ്റഗറി എയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ക്ക് ചികിത്സ പൂര്‍ണമായും സൗജന്യമായിരിക്കും. ദാരിദ്ര്യരേഖക്ക് താഴെയുള്ള മറ്റുള്ളവരെ (ബി.പി.എൽ) കാറ്റഗറി ബിയില്‍ ഉള്‍പ്പെടുത്തി 40 ശതമാനം ഇളവ് നല്‍കും.
സാമ്പത്തികമായി പിന്നാക്കംനില്ക്കുന്നവര്ക്ക് മറ്റെവിടെ നിന്നെങ്കിലും സാമ്പത്തിക സഹായം ലഭിക്കുകയാണെങ്കില്‍ ബാക്കി തുകയില്‍ 40 ശതമാനം ഇളവോടെ വിദഗ്ധ ചികിത്സ നല്‍കും. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍ (എ.പി.എൽ), ചികിത്സ സൗജന്യം ആവശ്യമില്ലാത്തവർ, റേഷന്‍ കാര്‍ഡ് ഇല്ലാത്തവർ, വിദേശികള്‍ എന്നിവര്‍ ചികിത്സ ചെലവ് പൂര്‍ണമായും വഹിക്കണം. ഇവർ കാറ്റഗറി ഡിയില്‍ ആയിരിക്കും. മെഡിക്കല്‍ റീ ഇംബേഴ്സ്മെൻറ്, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയുള്ള ബി.പി.എല്‍ കാര്‍ഡ് ഉടമകളും കാറ്റഗറി ഡിയില്പെടും.
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് കാറ്റഗറി മാറ്റുന്നതിന് ഇതിനായി ചുമതലപ്പെടുത്തിയ ഉന്നത ഉദ്യോഗസ്ഥരെ കാണാൻ സൗകര്യം ഒരുക്കും. റേഷന്‍ കാര്‍ഡ് ഉണ്ടായിട്ടും രജിസ്ട്രേഷന് സമയത്ത് ഹാജരാക്കാത്തവര്‍ക്ക് ഇതിെൻറ പ്രയോജനം ലഭിക്കില്ല. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് പരാതിക്കാരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.