സ്പൈസ് റൂട്ട് പദ്ധതിക്ക് വിവിധ രാജ്യങ്ങളുടെ പിന്തുണ
text_fieldsന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന സ്പൈസ് റൂട്ട് പദ്ധതിക്ക് ഒമ്പതു രാജ്യങ്ങ ളുടെ പിന്തുണ ലഭിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡൽഹിയിലെ യുനെസ്കോ ആ സ്ഥാനത്ത് ടൂറിസം മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു പ്രതിനിധികള്‍ പ ിന്തുണ അറിയിച്ചത്.
നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, മ്യാന്മര്, ബ്രിട്ടന്, ഇറാഖ്, അഫ് ഗാനിസ്താന്, ഇറാന്, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ യോഗത്തില്‍ പ ങ്കെടുത്തു.
ഈ രാജ്യങ്ങള്‍ക്കു കേരളവുമായി ഉണ്ടായിരുന്ന പുരാതന ബന്ധത്തിെൻറ ഭാഗമായുള്ള സ്മാരകങ്ങളും മറ്റും സംരക്ഷിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജന വ്യാപാരകാലത്തെ പൈതൃകം സംരക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ മുസിരിസ് ഹെറിറ്റേജ് പദ്ധതി ആരംഭിച്ചിട്ട് പത്തുവര്‍ഷമായി.
പുരാവസ്തു ശാസ്ത്രപരവും നരവംശ ശാസ്ത്രപരവുമായ പഠനങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ഇന്‍ ദ കോസ്റ്റല്‍ ഹെറിറ്റേജ് ഓഫ് കേരള എന്ന സ്ഥാപനം സര്‍ക്കാര്‍ കൊടുങ്ങല്ലൂരില്‍ ആരംഭിച്ചുകഴിഞ്ഞു.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ വിജ്ഞാനം പങ്കുവെക്കല്‍, സ്മാരകങ്ങളും മറ്റും സംരക്ഷിക്കുന്നതിനുള്ള സാങ്കേതിക വിദ്യയിലെ സഹകരണം എന്നിവ വാഗ്ദാനം ചെയ്തതായി മന്ത്രി അറിയിച്ചു. വരുന്ന ആഗസ്റ്റില്‍ ഇക്കാര്യത്തിനായി കേരളത്തില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്താനും ധാരണയായി. വിദേശ പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും.
യുനെസ്കോയുടെ ഭൂട്ടാന്, ഇന്ത്യ, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എറിക് ഫോള്‍ട്ട് പ്രതിനിധി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി.
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ബാലകിരണ്‍, കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. പി. കെ. മൈക്കിള്‍ തരകന്, മുസിരിസ് ആലപ്പുഴ പദ്ധതി കണ്‍സള്‍ട്ടൻറ് ഡോ. ബെന്നി കുര്യാക്കോസ്, മാനേജിങ് ഡയറക്ടര്‍ പി. എം. നൗഷാദ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.