എസ്.െഎയെ വെടിവെച്ച് കൊന്ന സംഭവം; അന്വേഷണം ദക്ഷിണേന്ത്യ മുഴുവൻ വ്യാപിപ്പിച്ചു
text_fieldsതിരുവനന്തപുരം: കളിയിക്കാവിളയിൽ തമിഴ്നാട് സ്െപഷൽ എസ്.െഎ വിൽസനെ കൊലപ്പെ ടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യ മുഴുവൻ വ്യാപിപ്പിച്ചു. കൊല ആ സൂത്രണം ചെയ്തെന്ന് സംശയിക്കുന്ന ചിലരെ കഴിഞ്ഞദിവസം ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണിത്. സംഭവത്തിന് പിന്നിൽ വിപുലമായ സംഘം പ്രവർത്തിച്ചിരുന്ന െന്ന വിലയിരുത്തലിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
കേസിൽ നേരത്തേ അറസ്റ്റിലായ അബ്ദുൽ ഷമിം, തൗഫിക്ക് എന്നിവരെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ പ്രതികളെക്കുറിച്ച് വ്യക്തത വരുമെന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിെൻറ അേപക്ഷ നാളെ കോടതി പരിഗണിക്കും. അതിനിടെ എസ്.െഎയുടെ കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ ഭീഷണി നേരിടുന്ന രാഷ്ട്രീയനേതാക്കളുടെയും മത നേതാക്കളുടെയും സുരക്ഷ വർധിപ്പിക്കുന്ന കാര്യവും പൊലീസ് ആലോചിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുടെയും സ്റ്റേഷനുകളുടെയും സുരക്ഷ വർധിപ്പിക്കുന്നകാര്യവും പരിഗണനയിലുണ്ട്.
കേസന്വേഷണം എൻ.െഎ.എക്ക് കൈമാറുന്ന കാര്യവും പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് കേരളത്തിൽനിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിൽ കേരളത്തിലും തമിഴ്നാട് ക്യൂബ്രാഞ്ചിെൻറ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. കേസിെൻറ രണ്ടാംഘട്ട അന്വേഷണത്തിൽ ഇതിനകം അറസ്റ്റിലായ പ്രതികളെയെല്ലാം കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കും.
ആക്രമണത്തിെൻറ മുഖ്യസൂത്രധാരനെന്ന് കരുതുന്ന മെഹ്ബൂബ പാഷയെയും കൊലക്ക് ഉപയോഗിച്ച തോക്ക് കൈമാറിയെന്ന് കരുതുന്ന ഇജാസ് പാഷയേയുമടക്കം നാലുപേരെ കഴിഞ്ഞദിവസമാണ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തത്. ഇവരെ കളിയിക്കാവിളയിലും നെയ്യാറ്റിൻകരയിലും കൊണ്ടുവന്ന് തെളിവെടുപ്പ് നടത്താൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.