ടി.പി.സെൻകുമാർ കേസ്: അഭിമുഖം തയാറാക്കിയ ലേഖകെൻറ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാറിെൻറ വിവാദ അഭിമുഖം തയാറാക്കിയ ലേഖകെൻറയും ഒരു പരാതിക്കാരെൻറയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ‘സമകാലിക മലയാളം’ വാരിക ലേഖകൻ പി.എസ്. റംഷാദ്, പരാതിക്കാരിൽ ഒരാളായ കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം കർഷക യൂനിയൻ സംസ്ഥാന പ്രസിഡൻറ് എ.എച്ച്. ഹഫീസ് എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി ൈസബർ സെൽ സി.ഐ കെ.ആർ. ബിജുവിെൻറ നേതൃത്വത്തിൽ മൊഴിയെടുത്തത്.
താൻ സ്വമേധയായാണ് പരാതി നൽകിയതെന്നും ഇതിനു പിന്നിൽ ബാഹ്യഇടപെടലോ രാഷ്ട്രീയ ഇടപെടലോ ഇല്ലെന്നും ഹഫീസ് അറിയിച്ചു. വൈകീട്ട് അേഞ്ചാടെയാണ് റംഷാദിെൻറ മൊഴിയെടുത്തത്. സെൻകുമാർ തന്നോട് നേരിട്ട് പറഞ്ഞ കാര്യങ്ങൾ മാത്രമേ ലേഖനത്തിൽ എഴുതിയിട്ടുള്ളൂവെന്നും അഭിമുഖത്തിനിടക്ക് ഫോണിലും കാണാൻ വന്നവരോടും അദ്ദേഹം സംസാരിച്ച യാതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും റംഷാദ് പറഞ്ഞു. തന്നോട് പറഞ്ഞ കാര്യങ്ങൾ ശരിവെച്ചുകൊണ്ട് പിന്നീടും സെൻകുമാർ മറ്റു മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായ പ്രകടനം നടത്തി. സംഭാഷണം താൻ റെക്കോഡ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുെന്നന്നും റംഷാദ് പറഞ്ഞു.
സെൻകുമാറുമായി നടത്തിയ വാട്സ്ആപ് സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും അഭിമുഖം റെക്കോഡ് ചെയ്ത മൊബൈൽഫോണും റംഷാദ് അന്വേഷണസംഘത്തിന് നൽകി. ഇത് രാത്രിയോെട ഫോറൻസിക് ലാബിലേക്ക് അയച്ചു. പരാതിക്കാരിലൊരാളായ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിെൻറ മൊഴി വ്യാഴാഴ്ച ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.